പാറശ്ശാല: സ്വകാര്യ സ്വർണപണയ സ്ഥാപന ഉടമ ഇടപാടുകാരെ കബളിപ്പിച്ച് മുങ്ങിയതായി പ രാതി. പരശുവയ്ക്കലിൽ പ്രവർത്തിച്ചിരുന്ന ഫ്രാങ്കോ ആൽബിൻ ഫൈനാൻസിയേഴ്സ് എന്ന സ്ഥാപ നമാണ് നൂറുകണക്കിന് സ്വർണപണയക്കാരെ കബളിപ്പിച്ച് മുങ്ങിയത്. മൂന്ന് വർഷം മുമ്പാണ് പരശുവയ്ക്കലിൽ പണിമിടപാട് സ്ഥാപനം ആരംഭിച്ചത്. മറ്റ് രണ്ടിടങ്ങളിലും ഇതിെൻറ ബ്രാഞ്ചുകൾ പ്രവർത്തിച്ചിരുന്നു.
ഇവയും പുട്ടിയതായി ഉപഭോക്താക്കൾ പറഞ്ഞു. രണ്ട് ദിവസം സ്ഥാപനം തുറക്കാത്തതുകാരണം സ്വർണം പണയം െവച്ചവർ ഓഫിസിലെത്തിയപ്പോഴാണ് പ്രവർത്തനം നിലച്ചത് അറിയുന്നത്. അേന്വഷണത്തിൽ സ്ഥാപന ഉടമ മുങ്ങിയതായി വിവരം ലഭിച്ചു. തുടർന്ന് സ്വർണം പണയം െവച്ചവർ പാറശ്ശാല പൊലീസിൽ പരാതി നൽകുകയായിരുന്നു. പളുകൽ സുവിശേഷ ബംഗ്ലാവിൽ ഫ്രാങ്ക്ളിെൻറ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇവിടത്തെ ജീവനക്കാരായ ശാന്തകുമാരി, അബു, സാബു, ആർത്തി എന്നിവർക്കെതിരെയും പാറശ്ശാല പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.