കോട്ടറ മലനട ക്ഷേത്രത്തിൽ വീണ്ടും കവർച്ച

പത്തനാപുരം: കമുകുംചേരി . 55 വിളക്കുകളും മണികളും നഷ്ടപ്പെട്ടു. ക്ഷേത്രത്തോട് ചേർന്നുള്ള കാവിൽനിന്നാണ് സാധനങ്ങള്‍ നഷ്ടപ്പെട്ടത്. വഞ്ചിപെട്ടി അപഹരിച്ചിട്ടില്ല. സ്റ്റോർ റൂമും ക്ഷേത്രവും കുത്തിത്തുറക്കാനും ശ്രമം നടത്തിയിട്ടുണ്ട്. രാവിലെ പൂജാരി എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കഴിഞ്ഞ ജൂണിൽ ഇവിടെനിന്ന് മുന്നൂറിലധികം വിളക്കുകളും മണികളും വഞ്ചികളിലെ പണവും മോഷ്ടിക്കപ്പെട്ടിരുന്നു. പിടവൂർ പ്ലാക്കാട്ട് മഹാവിഷ്ണു ക്ഷേത്രം, മലനട ക്ഷേത്രം, സൻെറ് മേരീസ് ക്രൈസ്തവ ദേവാലയം, പുന്നല കണ്ണംകര ശിവക്ഷേത്രം, കമുകുംചേരി തോട്ടഭാഗം ശിവക്ഷേത്രം, പുത്തൂർക്കര ദേവാലയം എന്നിവിടങ്ങളിലും കവർച്ച നടന്നിരുന്നു. അന്ന് നടന്ന മോഷണങ്ങളിൽ സംശയമുള്ള ചിലരെകുറിച്ച് നാട്ടുകാർ സൂചന നൽകിയിട്ടും പൊലീസ് അന്വേഷണം നടത്തിയില്ലെന്നും പരാതി ഉണ്ട്. പത്തനാപുരം സി.ഐ അൻവറിൻെറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.