വട്ടിയൂര്‍ക്കാവ്: ഡി.വൈ.എഫ്.ഐ വലിയവിള മേഖല ജോയൻറ് സെക്രട്ടറി നല്ലിയൂര്‍ക്കോണം സ്വദേശി അരുണിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പൊലീസ് പിടിയിലായി. വട്ടിയൂര്‍ക്കാവ് കരിമണ്‍കുളം സ്വദേശി ശബരി (24), വലിയമല തിരുമല സ്വദേശി സന്തോഷ് (26) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. വ്യാഴാഴ്ച രാവിലെ പത്തോടെ നല്ലിയൂർക്കോണത്തുനിന്ന് വലിയവിളയിലേക്ക് പോകും വഴി ബൈക്കിലെത്തിയ സംഘം അരുണിനെ ആക്രമിക്കുകയായിരുന്നു. രണ്ടു കാലുകളിലും വെട്ടേറ്റു. സംഭവസമയം അതുവഴി വന്ന കാട്ടാക്കട സി.ഐയുടെ നേതൃത്വത്തിലെ പൊലീസ് സംഘാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അക്രമികള്‍ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ഇവരെ തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞില്ല. സംഭവത്തിനുശേഷം ഓട്ടോയില്‍ തമ്പാനൂര്‍ ബസ് സ്റ്റേഷനില്‍ എത്തിയ പ്രതികള്‍ നാഗര്‍കോവില്‍ ബസില്‍ കയറി കന്യാകുമാരിയിലേക്ക് കടന്നിരുന്നു. തിങ്കളാഴ്ച കുണ്ടമണ്‍കടവിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.