കുന്നിക്കോട്: പനംമ്പറ്റ മഞ്ഞക്കാല റോഡിലെ പാലത്തിന് കൈവരിയില്ലാത്തത് അപകടഭീഷണിയുയർത്തുന്നു. പനമ്പറ്റ ഷാപ്പ് മുക്കില്‍ നിന്നും മഞ്ഞക്കാലയിലേക്കുള്ള പാതയിലാണ് പാലം. തലവൂര്‍ പഞ്ചായത്ത് പരിധിയിൽ പനംമ്പറ്റ തോടിന് കുറുകെയുള്ള പാലത്തിന് കൈവരി നിർമിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതർ അവഗണിക്കുകയാണ്. പ്രദേശത്തെ അഞ്ഞൂറിലധികം കുടുംബങ്ങള്‍ ആശ്രയിക്കുന്നത് ഈ പാലമാണ്. നിരവധിവാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. കഴിഞ്ഞമഴയില്‍ പാലം വെള്ളത്തിനടിയിലായിരുന്നു. രാത്രികാലങ്ങളില്‍ ഇരുചക്രവാഹനയാത്രികര്‍ പാതയില്‍ അപകടത്തില്‍ പെടുന്നുണ്ട്. പാലത്തിന് കൈവരി നിര്‍മിച്ച് അപകടസാധ്യത ഒഴിവാക്കണമെന്ന ആവശ്യം ജനപ്രതിനിധികളും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.