കെ.എസ്.ആർ.ടി.സി: പുനരുദ്ധാരണം വൈകിപ്പിക്കുന്നത് സ്ഥാപിതതാൽപര്യങ്ങൾ സംരക്ഷിക്കാൻ -വൈക്കം വിശ്വൻ തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പുനരുദ്ധാരണ നടപടികൾ ഒരുവർഷം പിന്നിട്ടിട്ടും നടപ്പാക്കാത്തത് ചില സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണെന്ന് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ. കെ.എസ്.ആർ.ടി.ഇ.എയുടെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ട്രാൻസ്പോർട്ട് ഭവന് മുന്നിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാപനത്തിെൻറ പൊതുതാൽപര്യത്തെ ഇത്തരം സ്ഥാപിതതാൽപര്യങ്ങൾക്ക് അടിയറവെക്കാനാവാത്തതുകൊണ്ടാണ് കെ.എസ്.ആർ.ടി.ഇ.എ സമരം ഏറ്റെടുത്തത്. കെ.എസ്.ആർ.ടി.സിയെ പുനരുദ്ധരിക്കുന്നതിന് സർക്കാർ മുന്നോട്ടുെവച്ച നിർദേശങ്ങൾ പൂർണമായും നടപ്പാക്കണം. നഷ്ടത്തിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളേയും പുനരുദ്ധരിച്ച് ലാഭകരമാക്കുക എന്നതാണ് എൽ.ഡി.എഫ് സർക്കാറിെൻറ നയമെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് ആറിനാണ് ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണെൻറ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. ഇപ്പോൾ സംസ്ഥാന സെക്രട്ടറി പി.എ. ജോജോയാണ് നിരാഹാരമനുഷ്ഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.