വാഹനപരിശോധനക്കിടെ തർക്കം; പൊലീസുകാരെ ബൈക്ക് യാത്രികർ മർദിച്ചെന്ന്

തിരുവനന്തപുരം: വാഹനപരിശോധനക്കിടെ ബൈക്ക് യാത്രക്കാർ മർദിച്ചെന്ന് പൊലീസ്. എന്നാൽ, പൊലീസ് ബലമായി ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി മർദിക്കുകയും കേസെടുക്കുകയുമായിരുന്നെന്ന് യാത്രക്കാർ. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ പുളിമൂട് ജങ്ഷനിലായിരുന്നു സംഭവം. സംഭവത്തിൽ അമ്പലത്തറ സ്വദേശി അസ്ലം (32), ചാല സ്വദേശി ഷാജി (35) എന്നിവരെ കസ്റ്റഡിയിലെടുത്തു. വാഹനപരിശോധനക്കിടെ പിഴയൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇവർ എസ്.ഐയെയും സംഘത്തെയും ആക്രമിെച്ചന്നാണ് കേൻറാൺമെൻറ് പൊലീസ് നൽകുന്ന വിശദീകരണം. എന്നാൽ, വെൽെഫയർ പാർട്ടി മണ്ഡലം സെക്രട്ടറി അട്ടക്കുളങ്ങര ഷാജിയെ പൊലീസ് ബലമായി ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി മർദിച്ചെന്ന് വെൽെഫയർ പാർട്ടി ഭാരവാഹികൾ പറഞ്ഞു. ജി.പി.ഒക്ക് മുന്നിൽവെച്ച് വാഹനപരിശോധനയുമായി ബന്ധപ്പെട്ട തർക്കത്തിലാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. തുടർന്ന് ഷാജിയെ പൊലീസ് മർദിച്ചശേഷം കേസെടുക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.