ചിത്രം പോത്തൻേകാട്: ഒരാഴ്ചയായി നാടാകെ പ്രാർഥനയിൽ മുഴുകിയിട്ടും ഫലമുണ്ടായില്ല. വെള്ളിയാഴ്ച പുത്തൻ യൂനിഫോമിട്ട് മൃദുൽമുരളി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. പെെട്ടന്നുണ്ടായ പനി കലശലായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുരുക്കുംപുഴ മുല്ലശ്ശേരി എസ്.ആർ ഭവനിൽ മുരളി-സുജിത ദമ്പതികളുടെ മകൻ മൃദുൽ (13)ന് കരൾേരാഗമാണെന്ന് കണ്ടെത്തിയത്. അടിയന്തര കരൾ ശസ്ത്രക്രിയക്ക് നിർദേശിച്ചിരുന്നു. 40 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും ഡോക്ടർമാർ അറിയിച്ചു. ഹൃദ്രോഗിയായ പിതാവ് ഉൾപ്പെടുന്ന നിർധനകുടുംബത്തിെൻറ വാർത്ത വ്യാഴാഴ്ച മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ സുമനസ്സുകളുടെ കനിവിനായി കാത്തുനിൽക്കാതെ വെള്ളിയാഴ്ച പുലർച്ചെ മൃദുൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇൗ വർഷം സ്കൂളിൽനിന്ന് ലഭിച്ച യൂനിഫോം തയ്ക്കാൻ ഏൽപിച്ചിരുന്നുവെങ്കിലും വെള്ളിയാഴ്ചയാണ് മൃദുലിന് ലഭിച്ചത്. മൃദുലിെൻറ ശരീരം ഒരുനോക്ക് കാണാനാകതെ സഹപാഠികളും അധ്യാപകരുമടക്കമുള്ളവർ വിതുമ്പി. വ്യാഴാഴ്ച വൈകീട്ട് ഡെപ്യൂട്ടി സ്പീക്കർ വി. ശശിയടക്കമുള്ള ജനപ്രതിനിധികൾ മുരുക്കുംപുഴ സെൻറ് അഗസ്റ്റിൻ സ്കൂളിൽ ഒത്തുകൂടി ചികിത്സാസഹായം ശേഖരിക്കാൻ ശ്രമം ആരംഭിച്ചിരുന്നു. എന്നാൽ നാടിെൻറ ശ്രമവും നാട്ടുകാരുടെ പ്രാർഥനയും വെറുതെയായി. സെൻറ് അഗസ്റ്റിൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു. സഹോദരൻ: മുരളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.