വിഗ്രഹം വിൽപന നടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

കാട്ടാക്കട: ആനക്കൊമ്പിൽ തീർത്ത വിഗ്രഹം വിൽപന നടത്താൻ ശ്രമിച്ച സംഭവത്തിൽ കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ ഊരൂട്ടമ്പലം മണ്ണടിക്കോണം അത്തം വീട്ടിൽ അജയകുമാറിനെ (50) വനം വകുപ്പ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 29ന് നെയ്യാറ്റിൻകരയിൽനിന്നാണ് വിൽപനക്ക് കൊണ്ടുവന്ന രണ്ട് ശ്രീകൃഷ്ണ വിഗ്രഹം വനംവകുപ്പ് പിടികൂടിയത്. വിഗ്രഹവുമായെത്തിയ പെരുമ്പഴുതൂർ സ്വദേശി സൈമൺ (60) അന്ന് അറസ്റ്റിലായിരുന്നു. തുടരന്വേഷണത്തിലാണ് അജയകുമാർ പിടിയിലായത്. സംസ്ഥാനാനന്തര ബന്ധമുള്ള ആനക്കൊമ്പ് വിൽപന സംഘവുമായി അജയന് ബന്ധമുള്ളതായി വനപാലകർ അറിയിച്ചു. ഒന്നേമുക്കാൽ കിലോഗ്രാം തൂക്കമുള്ള രണ്ട് വിഗ്രഹങ്ങളാണ് പിടിച്ചെടുത്തതെന്ന് പരുത്തിപള്ളി റേഞ്ച് അധികൃതർ പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.