മലയാളത്തിെൻറ സ്വന്തം ചക്കക്ക് വില നൂറ്

കിളികൊല്ലൂര്‍: ചക്ക ഇപ്പോള്‍ പഴയ ചക്കയല്ല. പ്ലാവിന്‍ചുവട്ടില്‍ വീണ് കിടന്നാലും ആര്‍ക്കും വേണ്ടാത്ത ചക്ക മലയാളത്തിെൻറ സ്വന്തമായപ്പോള്‍ വന്‍ ഡിമാൻഡാണ്. വരിക്കച്ചക്കയോടാണ് ഏവര്‍ക്കും പ്രിയം. ഒരു ചക്കയുടെ കാല്‍ഭാഗം കീറിവെച്ചാല്‍ 50 രൂപ നല്‍കണം. ഒരുചക്ക മൊത്തമായി എടുത്താല്‍ 100 രൂപ നല്‍കിയാല്‍ മതി. കടപ്പാക്കട മാര്‍ക്കറ്റില്‍ ചക്കക്ക് നല്ല ഡിമാൻഡാണ്. തമിഴ്നാട്ടിലേക്ക് കയറ്റുമതിക്കായി ആവശ്യക്കാര്‍ വീടുകള്‍ തോറും കയറിയിറങ്ങുകയാണ്. തുച്ഛമായ വില കൊടുത്ത് ശേഖരിക്കുന്ന ചക്ക അതിര്‍ത്തി കടന്നാല്‍ 300 മുതല്‍ 400 രൂപ വരെയാണ് വില. തമിഴകത്തെ ചിപ്സ് നിർമാണ യൂനിറ്റുകളും ബിസ്കറ്റ് നിർമാണ കമ്പനികളും മറ്റ് അനുബന്ധ ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിനും ചക്കയും ചക്കക്കുരുവും ശേഖരിക്കുന്നുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.