പാറശ്ശാല: 'ഇനിയെങ്കിലും ഫുട്ബാളും കളിച്ച് നടക്കാതെ അവനോട് മര്യാദക്ക് ജോലി ചെയ്ത് ജീവിക്കാൻ പറ'. ഒാരോതവണ സന്തോഷ് ട്രോഫിയിൽ കേരളം തോറ്റ് മടങ്ങുമ്പോഴും സീസണിെൻറ പിതാവ് സിൽവപിള്ളക്ക് വള്ളത്തിൽപോകുന്ന സുഹൃത്തുക്കൾ നൽകുന്ന ഉപദേശമായിരുന്നു ഇത്. പക്ഷേ, നാളിതുവരെ ഫുട്ബാൾ മതിയാക്കാൻ സിൽവപിള്ള സീസണിനോട് പറഞ്ഞിട്ടില്ല. കാരണം അദ്ദേഹത്തിന് അറിയാം; കടലിനെയും സീസണിനെയും. ഓരോ വറുതിയും ചാകരക്കുള്ള കാത്തിരിപ്പാണ്. അതുപോലെതന്നെ ഓരോ തോൽവിയും വിജയത്തിലേക്കുള്ള പാതയും. തെൻറ നാലാം ഊഴത്തിൽ കപ്പുമായി സീസൺ കേരളത്തിലെത്തുമ്പോൾ സിൽവപിള്ളക്കും മാതാവ് റാണിക്കുമുള്ള സന്തോഷം ചെറുതല്ല. കേരളത്തിെൻറ മധ്യനിരതാരമായ സീസണിെൻറ നാലാമത്തെ സന്തോഷ് ട്രോഫി മത്സരമായിരുന്നു ഇത്തവണത്തേത്. കഴിഞ്ഞവർഷം സീസൺ കേരളത്തിനായി കളിച്ചപ്പോൾ അനുജൻ ഷിനു ബൂട്ട് കെട്ടിയത് തമിഴ്നാടിന് വേണ്ടിയായിരുന്നു. ഈ വർഷം ഗോകുലം കേരളയുമായി ഐ ലീഗിൽ ഷിനു കരാർ ഒപ്പിട്ടതിനാൽ ടീമിൽനിന്ന് പുറത്തായി. ആ നിരാശയൊക്കെ ഇപ്പോൾ മാറിയതായി സിൽവപിള്ള പറയുന്നു. ഫൈനലിലെ ഷൂട്ടൗട്ടിൽ സീസണിെൻറ കിക്കായിരുന്നു കേരളത്തിന് വിജയമുറപ്പിച്ചത്. ആ നിമിഷം ഇപ്പോഴും പൊഴിയൂരിനും ഈ കുടുംബത്തിനും മറക്കാനായിട്ടില്ല. എന്തായാലും സീസണിന് ഉഗ്രസ്വീകരണമൊരുക്കാനുള്ള തയാറെടുപ്പിലാണ് സുഹൃത്തുക്കളും മാതാപിതാക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.