ന്യൂഡൽഹി: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകളെന്ന് അവകാശപ്പെട്ട് യുവതി നൽകിയ ഹരജി സുപ്രീംകോടതി അനുവദിച്ചില്ല. മകളാണെന്ന് തെളിയിക്കാൻ ഡി.എൻ.എ ടെസ്റ്റ് നടത്തണമെന്ന അമൃതയുടെ (മഞ്ജുള) അഭിഭാഷക ഇന്ദിര ജയ്സിങ്ങിെൻറ ആവശ്യം ജസ്റ്റിസുമാരായ എം.ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് നിരസിച്ചു. ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് ഹിന്ദു ആചാരപ്രകാരം സംസ്കരിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.