തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയവരുടെ എണ്ണം 41 ആയി. സുഖം പ്രാപിച്ച ഒമ്പത് പേരെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ജോസഫ് (54) പൂന്തുറ, ലൂക്കോസ് (57) കൊല്ലങ്കോട്, ആൻറണി (37) പൂന്തുറ, സുജന്‍കുമാര്‍ (30) പൂന്തുറ, പനിയടിമ (55) പൂന്തുറ, ജോണ്‍സണ്‍ (42) മുട്ടം, റ്റൈറ്റസ് (56) പൂവാര്‍, ആൻറണി (42) പൂവാര്‍, ദേവദാസ് (56) പൂന്തുറ എന്നിവരെയാണ് തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തത്. ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റില്‍ തീവ്രപരിചരണത്തിലുള്ള പുല്ലുവിള സ്വദേശി രതീഷിെൻറ (30) നില ഗുരുതരമായി തുടരുന്നു. പൂന്തുറ സ്വദേശി മൈക്കിളിനെ (42) ന്യൂറോ സര്‍ജറി ഐ.സി.യുവില്‍നിന്ന് ട്രോമ കെയര്‍ ഐ.സി.യുവിലേക്ക് മാറ്റി. പുല്ലുവിള സ്വദേശി വില്‍ഫ്രെഡ് (48) ഓര്‍ത്തോ ഐ.സി.യുവില്‍ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വാര്‍ഡ് 22ല്‍ 20 പേരും വാര്‍ഡ് 11ല്‍ 15 പേരും വാര്‍ഡ് രണ്ടില്‍ മൂന്നുപേരും ചികിത്സയിലുണ്ട്. തിങ്കളാഴ്ച ഒരാള്‍ കൂടി ചികിത്സ തേടിയെത്തി. വെട്ടുകാട് സ്വദേശി റെയ്മണ്ടാണ് (23) ചികിത്സ തേടിയെത്തിയത്. തിരിച്ചറിയാനാകാത്തനിലയില്‍ ഞായറാഴ്ച കൊണ്ടുവന്ന രണ്ട് മൃതദേഹങ്ങള്‍ തിങ്കളാഴ്ച തിരിച്ചറിഞ്ഞു. പൂന്തുറ ചെറിയമുട്ടം പള്ളിവിളാകം സ്വദേശികളായ ലാസര്‍, ആരോഗ്യദാസ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബന്ധുക്കളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് രാത്രിയില്‍തന്നെ എല്ലാ മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. മൂന്ന് മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലും നാല് മൃതദേഹങ്ങള്‍ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും അഞ്ച് മൃതദേഹങ്ങള്‍ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.