മിഠായിയിൽ കമ്പി: ഭാഗ്യത്തിന് കുഞ്ഞ് രക്ഷപ്പെട്ടു

തൃശൂർ: മിഠായിയിൽ തുരുെമ്പടുത്ത കമ്പി. പൂങ്കുന്നം ശങ്കരംകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ കടയിൽ നിന്ന് വാങ്ങിയ മിഠായിലാണ് കമ്പി കണ്ടത്. മാധ്യമപ്രവർത്തകൻ മധുമേനോെൻറ ഭാര്യ ജ്യോതിലക്ഷ്മി കുഞ്ഞിന് വേണ്ടി മിഠായി വാങ്ങുകയായിരുന്നു. മിഠായിയുടെ കവർ പൊട്ടിക്കാൻ കുഞ്ഞ് ശ്രമിച്ചിട്ട് നടന്നില്ല. ജ്യോതിലക്ഷ്മി പൊട്ടിച്ച് നോക്കിയപ്പോഴാണ് മിഠായിയുടെ ഉള്ളിൽ നിന്ന് കമ്പി പുറത്ത് വന്നത്. അറിയാതെ കുഞ്ഞ് മിഠായി കഴിച്ചിരുന്നുവെങ്കിൽ മുറിവിനും, അപകടത്തിനും ഇടയാക്കിയേനെ. കടയിലെത്തി വിവരം അറിയിച്ചുവെങ്കിലും കടയുടമ നിസ്സഹായത അറിയിച്ചു. അശ്രദ്ധമായും ശുചിത്വമില്ലാതെയുമാണ് മിഠായി നിർമിക്കുന്നതെന്ന ആക്ഷേപത്തെ ശരിവെക്കുന്നതാണ് ഇതെന്നാണ് പരാതി. കമ്പനിക്കെതിരെ ഉപഭോക്തൃകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.