ദഫ്മുട്ടിൽ വിജയമാവർത്തിച്ച് മുജീബിെൻറ ശിഷ്യർ

ചിറ്റിലപ്പിള്ളി: ദഫ് മുട്ടിൽ ദേവമാത സി.എം.ഐ പബ്ലിക് സ്കൂൾ ജേതാക്കളാവുമ്പോൾ സംസ്ഥാന കലോത്സവങ്ങളിൽ പകരക്കാരില്ലാതെ 'മുജീബ് മാജിക്'. വർഷങ്ങളായി കലോത്സവങ്ങളിൽ ദഫ്മുട്ട്, അറബനമുട്ട് മത്സരങ്ങളിലെ വിജയങ്ങളെല്ലാം മുജീബ് പാടൂരിെൻറ ശിഷണത്തിലുള്ളവരാണ് നേടുന്നത്. കേരളത്തിലെ മാപ്പിള കലകളുെട ആചാര്യനായിരുന്ന പാടൂർ പരീത് ഗുരുക്കളായിരുന്നു മുജീബിെൻറ ഗുരുനാഥൻ. 2004 മുതൽ മലപ്പുറം ജില്ലയിലെ വന്നേരി സ്കൂളിൽ അറബനമുട്ടിൽ പരിശീലനം നൽകി. ആ വർഷത്തെ സംസ്ഥാന യുവജനോത്സവത്തിൽ വന്നേരി സ്കൂളിനായിരുന്നു ഒന്നാം സ്ഥാനം. തുടർന്നുള്ള വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലും, സി.ബി.എസ്.ഇ, ഇൻറർപോളി കലോത്സവങ്ങളിലും, സർവകലാശാല കലോത്സവങ്ങളിലുമെല്ലാം മുജീബിെൻറ ശിഷ്യരായിരുന്നു ജേതാക്കൾ. ചാവക്കാട് ഐഡിയൽ കോളജിെല അറബി അധ്യാപകനാണ് മുജീബ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.