പന്തളം: ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് 10 പവെൻറ ആഭരണം മോഷ്ടിച്ചു. സ്വകാര ്യ ബാങ്ക് ഉദ്യോഗസ്ഥൻ പറന്തൽ വയണുംമൂട്ടിൽ പറമ്പിൽ ജോസ് ജോർജിെൻറ വീട്ടിൽ തിങ്കളാഴ്ച രാവിലെയാണ് മോഷണം നടന്നത്. വീട്ടിനുള്ളിലെയും പുറത്തെയും നിരീക്ഷണ കാമറകളുടെ ഹാർഡ് ഡിസ്ക് നീക്കംചെയ്ത ശേഷമായിരുന്നു മോഷണം. ഇതുമൂലം മോഷ്ടാക്കളെ തിരിച്ചറിയുന്നതിനും കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച രാവിലെ ഔദ്യോഗിക ആവശ്യത്തിന് ജോസ് ജോർജ് കൊച്ചിക്കുപോയി. യാത്രക്കിടെ നിരീക്ഷണ കാമറകളും മൊബൈൽ ഫോണുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി കണ്ടതിനെ തുടർന്ന് പറന്തലിലുള്ള സഹോദരനെ വിവരം ധരിപ്പിച്ചു.
സഹോദരൻ വീട്ടിൽ എത്തിയപ്പോഴാണ് വീടിനു പിന്നിലെ പിൻവാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്നു പന്തളം പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്. അലമാരകൾ എല്ലാം കുത്തിത്തുറന്നു തുണികൾ ഉൾപ്പെടെയുള്ള സാമഗ്രികൾ വലിച്ചുവാരി ഇട്ടിരുന്നതായി വീട്ടുകാർ പറഞ്ഞു. പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു. അടൂർ ഡിവൈ.എസ്.പി ജവഹർ ജനാർദിെൻറ നേതൃത്വത്തിൽ പത്തനംതിട്ടയിൽനിന്ന് വിരലടയാള വിദഗ്ധരെത്തി തെളിവെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.