തിരുവല്ല: പരുമല ആശുപത്രിക്ക് സമീപമുള്ള കടകൾ കുത്തിത്തുറന്ന് മോഷണം. കളർഹൗസ് പെ യിൻറ്സ് എന്ന സ്ഥാപനത്തിെൻറ ഷട്ടറിലെ താഴുകൾ തകർത്താണ് മോഷ്ടാവ് കടക്കുള്ളിൽ ക ടന്നത്. നിരീക്ഷണ കാമറയുടെ ഹാർഡ് ഡിസ്ക്, മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന 25,000 രൂപ, മൊബൈൽ ഫോൺ എന്നിവ നഷ്ടപ്പെട്ടു. മോഷ്ടാവ് കടക്കുള്ളിലേക്ക് കയറുന്ന ദൃശ്യങ്ങൾ സമീപത്തെ മറ്റൊരു കടയിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്.
ശനിയാഴ്ച പുലർച്ച രണ്ടിന് മുഖംമൂടി, കൈയുറ എന്നിവ ധരിച്ച ഒരാൾ പെയിൻറ് കടയുടെ മുമ്പിലേക്ക് പോകുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരെത്തി തെളിവെടുപ്പ് നടത്തി. മാവേലി സ്റ്റോറിലെ താഴുകൾ അറുത്ത് മോഷ്ടാവ് അകത്തുകടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ആഴ്ചകൾക്കുമുമ്പ് പരുമല മുത്താരമ്മൻ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. പുളിക്കീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.