പത്തനംതിട്ട: പന്തളം തെക്കേക്കര പഞ്ചായത്തിലെങ്ങും നിലം നികത്തി കെട്ടിട നിർമാണങ്ങൾ തകൃതിയായി നടക്കുേമ്പാൾ പാവപ്പെട്ട പട്ടികജാതി കുടുംബത്തിെൻറ വീട് നിർമാണം തടസ ്സപ്പെടുത്തി വില്ലേജ് അധികൃതർ. പന്തളം തെക്കേക്കര വില്ലേജ് അധികൃതരുടെ നിഷേധ നിലപാടിനെ തുടർന്ന് തട്ട ഇടമാലി ശിവമാലി ഭവനത്തിൽ ഗൗരിയും കുടുംബവുമാണ് അധികൃതരുടെ ഭാഗത്തുനിന്ന് നീതി ലഭിക്കാത്തതിനെ തുടർന്ന് ഇപ്പോഴും ചോർന്നൊലിക്കുന്ന ഷെഡിൽ കഴിയുന്നത്. ഇവർ വീട് നിർമിക്കാൻ രണ്ടുവർഷം മുമ്പ് ഇറക്കിയ സാധനസാമഗ്രികൾ ഇവിടെ കിടന്ന് നശിച്ചു.
തട്ട വായനശാലക്ക് സമീപമുള്ള മേനക്കാലായിൽ ഏലായോട് സമീപം അരീക്കപ്പടിയിൽ കരയോട് ചേർന്ന് 20 സെൻറ് സ്ഥലം ഇൗ കുടുംബം വാങ്ങി ഇവിടെ ഷെഡ് കെട്ടി താമസിച്ച് വരുകയാണ്. 2013ൽ ഇവിടെ വീടുവെക്കാൻ പഞ്ചായത്തിൽനിന്ന് അനുമതി വാങ്ങിയിരുന്നു. പട്ടികജാതി ക്ഷേമ വകുപ്പിൽ അപേക്ഷ കൊടുത്തതിെൻറ അടിസ്ഥാനത്തിൽ ഇവർക്ക് വീട് നിർമിക്കാൻ ആദ്യ ഗഡുവായി 45,000 രൂപ അനുവദിച്ചു. ആ പണംകൊണ്ട് തറ പണിതുകൊണ്ടിരിക്കെ പന്തളം തെക്കേക്കര വിേലജ് ഓഫിസർ എത്തി 2017 ജൂണിൽ നിരോധന ഉത്തരവ് നൽകി. ഇതേ തുടർന്ന് തടസ്സം മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് കുടുംബം കലക്ടർക്ക് പരാതി നൽകിയെങ്കിലും യാതാരുനടപടിയും ഉണ്ടായില്ല. വീട് നിർമിക്കാൻ ഇറക്കിയ മെറ്റൽ, പാറെപാടി, 50 കിലോ കമ്പി, 10 ചാക്ക് സിമൻറ് എന്നിവ ഇവിടെ നശിച്ച് കിടപ്പുണ്ട്.
തങ്ങൾ വാങ്ങിയ സ്ഥലം കര ഭൂമിയാെണന്ന് ഗൗരിയും ഭർത്താവ് കെ.സി. ഗോപാലനും വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്ഥലം മണ്ണിട്ട് നികത്തിയിട്ടുമില്ലെന്ന് അവർ പറഞ്ഞു. ഇവിടെ അഞ്ച് സെൻറ് സ്ഥലത്ത് വീട് വെക്കാൻ ഗ്രാമപഞ്ചായത്തും ഗ്രാമസഭയും അനുമതി നൽകിയതാണ്. സമീപത്തെല്ലാം നിരവധി ആളുകൾ നിലം നികത്തി ചെറുതും വലുതുമായ കെട്ടിടങ്ങൾ വെച്ചുകൊണ്ടിരിക്കയാണ്. തങ്ങളുടെ വീട് നിർമാണം തടഞ്ഞതിന് ശേഷമാണ് ഇതിനെല്ലാം അനുമതി നൽകിയിട്ടുള്ളതെന്നും അവർ പറഞ്ഞു. ഇെതല്ലാം വില്ലേജ് അധികൃതരുടെ അറിവോടെയാണ്. ഇവിടെ പെട്രോൾ പമ്പിനായും നിലം നികത്തിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ വാർഡ് െമംബർ പി. രാജമ്മയും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.