ഒറ്റപ്പാലം: ആളില്ലാത്ത നേരത്ത് തീപടർന്ന് വീട്ടുപകരണങ്ങൾ ഉൾെപ്പടെ കത്തിനശിച്ച ു. കണ്ണിയംപുറം മഹാത്മാഗാന്ധി റോഡിൽ ഇറക്കുന്നത്ത് വീട്ടിൽ നാണിയുടെ (70) വീട്ടിൽ ബുധനാഴ ്ച രാത്രി ഏഴോടെയാണ് സംഭവം. മകളെ കൂട്ടിവരാൻ പേരക്കുട്ടി പുറത്തുപോയ സമയത്ത് ഒറ്റക്കായിരുന്ന നാണി വീട് അടച്ചുപൂട്ടി അയൽ വീട്ടിൽ പോയിരുന്നു. വീട്ടിനകത്തുനിന്ന് തീയും പുകയും ഉയരുന്നത് കണ്ട തൊട്ടടുത്ത വീട്ടുകാർ ബഹളം വെച്ചതോടെയാണ് നാണി വിവരമറിയുന്നത്.
സന്ധ്യ നാമജപത്തിെൻറ ഭാഗമായി കൊളുത്തിവെച്ച നിലവിളക്കിൽനിന്ന് സമീപത്ത് കൂട്ടിയിട്ട വസ്ത്രങ്ങളിൽ തീപടർന്നതാകാം കാരണമെന്ന് സംശയിക്കുന്നു.
ടി.വി ഉൾെപ്പടെയുള്ള വീട്ടുപകരണങ്ങളും ജനൽ വാതിലും അഗ്നിക്കിരയായി. ഗ്യാസ് സിലിണ്ടർ സൂക്ഷിച്ചിരുന്നതിന് സമീപത്താണ് അഗ്നിബാധയുണ്ടായത്. നാട്ടുകാരുടെ സമയോചിത രക്ഷാപ്രവർത്തനത്തിെൻറ ഫലമായി വൻ നാശനഷ്ടം ഒഴിവായി. ഷൊർണൂരിൽനിന്ന് അഗ്നിശമന സേനയെത്തിയാണ് തീ പൂർണമായും അണച്ചത്. ദുരന്ത നിവാരണ ഫണ്ടിൽനിന്ന് കുടുംബത്തിന് ധനസഹായം ലഭ്യമാക്കാൻ ശ്രമിക്കുമെന്നും വീട് പുനർനിർമാണത്തിന് നഗരസഭയുടെ പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്താൻ ചെയർമാനോട് ആവശ്യപ്പെടുമെന്നും വാർഡ് കൗൺസിലർ കെ.കെ. രാമകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.