കോട്ടായി: കോട്ടായി സെൻററിലെ വ്യാപാര സ്ഥാപനങ്ങളിൽ ഷട്ടറുകളുടെ പൂട്ട് തകർത്ത് മോഷണ ം. ശനിയാഴ്ച രാത്രി രണ്ടിനും ഞായറാഴ്ച പുലർച്ച 3.30നും ഇടയിലായിരുന്നു മോഷണശ്രമം. ശിവദാ സെൻറ ഉടമസ്ഥതയിലുള്ള കല്യാണി സിൽക്സിെൻറ ഷട്ടറിെൻറ പൂട്ട് തകർത്ത് ഉള്ളിൽ കയറി നി രീക്ഷണ കാമറയുടെ ഹാർഡ് ഡിസ്കും മോഷ്ടാക്കൾ കൊണ്ടുപോയി. തൊട്ടടുത്ത അനിൽ പ്രകാശിെൻറ ഉടമസ്ഥതയിലുള്ള ഗുരു ജ്വല്ലറിയുടെ ഷട്ടറിെൻറ രണ്ട് പൂട്ടുകൾ തകർത്തെങ്കിലും സെൻറർ പൂട്ട് തകർക്കാൻ സാധിക്കാത്തതിനാൽ മോഷ്ടാക്കൾ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഷാഹുൽ ഹമീദിെൻറ ഉടമസ്ഥതയിലുള്ള എം.എം സ്റ്റോറിൽ കടന്ന് മേശവലിപ്പിലുണ്ടായിരുന്ന 30,000 രൂപ കവർന്നു.
ഇതിെൻറ തൊട്ടടുത്തുള്ള സെയ്തുമുഹമ്മദിെൻറ ഉടമസ്ഥതയിലുള്ള ബിസ്മി ചിക്കൻ സെൻററിെൻറ ഷട്ടർ തകർത്ത് ഉള്ളിൽ കടന്ന് 10,000 രൂപ മോഷ്ടിച്ചു. മോഷണം നടന്ന സ്ഥാപനങ്ങളുടെ എതിർവശത്തെ ധനകാര്യ സ്ഥാപനത്തിൽ രാത്രി കാവൽക്കാരനുണ്ടെങ്കിലും സംഭവം അറിഞ്ഞിരുന്നില്ല. ഒരേസമയം ഇത്രയധികം സ്ഥാപനങ്ങളിൽ മോഷണം നടന്നത് മോഷ്ടാക്കൾ ഒന്നിലധികം പേരുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. കോട്ടായി കണ്ടത്താർ കാവിൽ വെള്ളിയാഴ്ച മുതൽ വേല ഉത്സവ പരിപാടികൾ നടക്കുന്നുണ്ട്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് വേലയുടെ തലേദിവസം കോട്ടായി അള്ളനൂർ പ്രദേശത്ത് വീടുകളിൽ കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും മറ്റും കവർന്നിരുന്നു. ഗുരു ജ്വല്ലറിയുടെ തൊട്ടടുത്തുള്ള ബേക്കറി തുറക്കാൻ ഉടമ ഞായറാഴ്ച പുലർച്ച 3.30ന് എത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്.
സാധാരണ പോലെ കോട്ടായി പൊലീസ് രാത്രികാല പട്രോളിങ് ശനിയാഴ്ച രാത്രിയും നടത്തിയിരുന്നു. അതിനിടെ തിരുവില്വാമല ഭാഗത്ത് കാൽനടക്കാരനെ ഇടിച്ചിട്ട കാർ നിർത്താതെ പെരുങ്ങോട്ടുകുറുശ്ശി ഭാഗത്തേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് പുലർച്ച രണ്ടിന് പെരുങ്ങോട്ടുകുറുശ്ശിയിലേക്ക് പോയി. ഈ സമയത്തായിരിക്കും മോഷണം നടന്നിട്ടുണ്ടാവുക എന്നാണ് അനുമാനം. കോട്ടായി സെൻററിലെ സ്വകാര്യ മൊബൈൽ ടവറിൽ നിരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്. ഇത് പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഇതിൽ നോക്കി മോഷ്ടാക്കളെ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്നും വ്യാപാരികൾ പറഞ്ഞു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധിച്ചു. കോട്ടായി എസ്.ഐ അനന്തകൃഷ്ണെൻറ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.