??????????????????? ???????????????? ?????????? ????????????? ??? ?????

സംസ്ഥാന പാതയിൽ അപകടമരണം തുടർക്കഥ

പത്തിരിപ്പാല: പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതയിൽ അപകട മരണം വർധിച്ചതോടെ മങ്കര പൊലീസ് പരിശോധന കർശനമാക്കി. ഒരാഴ്ചക്കകം നാല് അപകട മരണങ്ങളാണുണ്ടായത്. പരിക്കേറ്റവർ വേറെയുമുണ്ട്. മരിക്കുന്നവരിൽ ഭൂരിഭാഗവും യുവാക്കളാെണന്നാണ് പൊലീസ് നൽകുന്ന വിവരം. പത്തിരിപ്പാല മുതൽ പറളി അഞ്ചാംമൈൽ വരെയുള്ള പത്ത് കിലോമീറ്റർ മേഖലയിലാണ് അപകടം വ്യാപകമാകുന്നത്. അപകടത്തിൽ പെടുന്നവരിൽ മദ്യലഹരിയിൽ വാഹനമോടിക്കുന്നവരും ധാരാളമുണ്ട്. ബൈക്കിൽ സഞ്ചരിക്കുന്ന 18നും 25നും ഇടയിൽ പ്രായമുള്ളവരാണ് അപകടത്തിൽ മരിക്കുന്നത്. ലൈസൻസ് പോലും എടുക്കാത്തവരാണ് ബൈക്ക് ഓടിക്കുന്നവരിൽ പലരും. അപകടമരണം വർധിച്ചതോടെയാണ് മങ്കര പൊലീസ് പരിശോധന കർശനമാക്കിയത്. തടുത്താൽ പോലും പൊലീസിനെ വെട്ടിച്ചു കളയുന്നവരും ഏറെയുണ്ട്. ഇവരെ പിന്തുടരാൻ പൊലീസ് കൂട്ടാക്കാറില്ല. കാരണം മറ്റെന്തെങ്കിലും സംഭവിച്ചാൽ പൊലീസിന് തലവേദനയാകും. അമിത വേഗതയാണത്രേ ബൈക്ക് അപകടങ്ങൾക്ക് പ്രധാന കാരണമെന്നാണ് പൊലീസ് പറയുന്നത്.
Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.