കൊല്ലങ്കോട്: മേയ് ഒമ്പത് മുതൽ അമൃത എക്സ്പ്രസിന് കൊല്ലങ്കോട്ട് സ്റ്റോപ് അനുവദിക ്കുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർ. ജില്ല ലീഗൽ സർവിസസ് അതോറിറ്റിയിൽ സ ി. മുരുകൻ നൽകിയ പരാതിക്ക് ഡിവിഷനൽ മാനേജർ നൽകിയ മറുപടിയിലാണ് സ്റ്റോപ് അനുവദിക്കുമെന്ന ഉറപ്പ് രേഖാമൂലം നൽകിയത്. മീറ്റർ ഗേജിൽ 2008 വരെ സർവിസ് നടത്തിയിരുന്ന െട്രയിനുകൾ നിർത്തിവെച്ചത് പുനഃസ്ഥാപിക്കുക, നിലവിൽ സർവിസ് നടത്തിവരുന്ന െട്രയിനുകൾക്ക് കൊല്ലങ്കോട്ട് സ്റ്റോപ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മുരുകൻ പരാതി നൽകിയത്. പാലക്കാട്-പഴനി റൂട്ടിൽ പാസഞ്ചർ െട്രയിൻ, പാലക്കാട്-രാമേശ്വരം റൂട്ടിൽ എക്സ്പ്രസ്, മംഗളൂരു-രാമേശ്വരം റൂട്ടിൽ ആഴ്ചയിൽ രണ്ട് തവണകളിലായി സ്പെഷൽ െട്രയിൻ, പൊള്ളാച്ചി-പാലക്കാട് പാസഞ്ചർ എന്നിവ അനുവദിക്കാൻ റെയിൽവേ ബോർഡിന് നിർദേശം നൽകിയിട്ടുണ്ടെന്ന് പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർക്കുവേണ്ടി ഓപറേഷൻ മാനേജർ നിഥിൻ നോബർട്ട് ജില്ല ലീഗൽ സർവിസസ് അതോറിറ്റിയിൽ മറുപടി നൽകി.
ഗേജ് മാറ്റം പൂർത്തീകരിച്ച 2015 നവംബർ 11 മുതൽ മൂന്ന് െട്രയിനുകൾ പാലക്കാട് ടൗൺ-പൊള്ളാച്ചി റൂട്ടിൽ പ്രത്യേക സർവിസ് നടത്തിയിരുന്നു. യാത്രക്കാരുടെ കുറവിെൻറ പേരിൽ 2017 മേയ് 12 മുതലാണ് ഇവ നിർത്തിവെച്ചത്. ചെന്നൈ-പാലക്കാട്, തിരുവനന്തപുരം-മധുര (അമൃത), തിരുച്ചെന്ദൂർ-പാലക്കാട് പാസഞ്ചർ എന്നിവ മാത്രമാണ് നിലവിൽ സർവിസ് നടത്തുന്നത്. ഇവയിൽ തിരുച്ചെന്ദൂർ പാസഞ്ചറിനുമാത്രമാണ് കൊല്ലങ്കോട്ടിൽ സ്റ്റോപ് അനുവദിച്ചത്. ചെന്നൈ എക്സ്പ്രസിനും സ്റ്റോപ് അനുവദിക്കണമെന്നാണ് റെയിൽ-ബസ് പാസഞ്ചേഴ്സ് അസോസിയേഷെൻറ ആവശ്യം. തമിഴ്നാട്ടിലെ ചെറിയ നാല് സ്ഥലങ്ങളിൽ ചെന്നൈ എക്സ്പ്രസിന് സ്റ്റോപ് അനുവദിക്കുബോൾ മീറ്റർ ഗേജ് നിലവിലുള്ള സമയത്ത് റിസർവേഷൻ സൗകര്യമുണ്ടായിരുന്ന കൊല്ലങ്കോട് സ്റ്റേഷനെ റെയിൽവേ അവഗണിക്കുന്നതിനെതിരെ ജനപ്രതിനിധികൾ ഇടപെടണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.