?????????????? ????? ??????? ??????? ????????? ????????

ഓർമകളുടെ ടോപ്ഗിയറിൽ ‘പത്മിനികൾ’

കോട്ടക്കൽ: ഒരു കാലത്ത് വീഥികളിലെ താരമായിരുന്ന ഫിയറ്റിെൻറ പ്രീമയർ പത്മിനി കാറുകൾ ഇപ്പോഴും ഉപയോഗിക്കുന്നവരും കാത്തു സൂക്ഷിക്കുന്നവരും കോട്ടക്കൽ ചങ്കുവെട്ടിയിൽ ഒത്തുകൂടി. ആഡംബരത്തിെൻറ അവസാന വാക്കായിരുന്ന കാലത്ത് നിരത്തിലെ പ്രധാന വാഹനങ്ങളിലൊന്നായിരുന്നു പത്മിനി.
കാലം മാറിയെങ്കിലും ഇത്തരം വാഹനങ്ങൾക്ക് ആവശ്യക്കാരുണ്ടെന്നാണ് പ്രദർശനം കാണിച്ചുതന്നത്. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് ഇത്തരം കാറുകൾ സൂക്ഷിക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും കമ്മിറ്റികൾ നിലവിലുണ്ട്.

മലബാർ മേഖല കേന്ദ്രീകരിച്ച് പുതിയ കൂട്ടായ്മ രൂപവത്കരിക്കുന്നതിെൻറ ഭാഗമായാണ് പ്രദർശനം ഒരുക്കിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി അമ്പതോളം വാഹനങ്ങളാണ് പ്രദർശനത്തിനെത്തിയത്. മലപ്പുറം ചാപ്റ്റർ ക്ലബ് രൂപവത്കരണവും മെംബർഷിപ് വിതരണവും നഗരസഭ ചെയർമാൻ കെ.കെ. നാസർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയിലെ മുതിർന്ന അംഗം ഹുസൈൻ ഹാജി ഫ്ലാഗ് ഓഫ് ചെയ്തു. ഷെബിൻ, ഹഖ്, ഹജർ ഹസി, മൻസൂർ അലി എന്നിവർ സംസാരിച്ചു. കോട്ടക്കലിൽ നിന്നാരംഭിച്ച റോഡ്ഷോ നഗരം ചുറ്റി പുത്തൂർ വഴി ചങ്കുവെട്ടിയിൽ സമാപിച്ചു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.