വെളിയങ്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമസ്ത സംയുക്ത സമരസമിതി വെളിയങ്കോട് ഉമർഖാദിയുടെ മണ്ണിൽനിന്ന് ചാവക്കാട് തുക്കിടി നീബു ഹജൂർ കച്ചേരിയിലേക്ക് രാപ്പകൽ യാത്ര നടത്തി. ഫ്ലാഗ് ഓഫ് കർമം പാണക്കാട് ഷമിറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മുഹമ്മദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. നാസർ ഫൈസി തിരുവത്ര, ഡോ. ബഷീർ ഫൈസി ദേശമംഗലം, കെ.വി. ഫിയാസ് അലി വാഫി, കെ.കെ. ബീരാൻകുട്ടി, റസാഖ് കൂടല്ലൂർ, വി.കെ. ഹുസൈൻ മുസ്ലിയാർ, കെ. ഖമറുദ്ദീൻ, മുസ്താഖലി, അബ്ദുല്ലത്തീഫ് ഹൈതമി, സലീം പള്ളത്ത്, തോമസ് എന്നിവർ സംസാരിച്ചു. യാത്രയിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു.
പൊന്നാനി: ബിയ്യം-പുഴമ്പ്രം- നൈതല്ലൂർ പ്രദേശങ്ങളിലെ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ ബിയ്യം മുതൽ ചമ്രവട്ടം ജങ്ഷൻ വരെ പ്രതിഷേധ റാലി സംഘടിപ്പിച്ചു. എം.പി. യൂസഫ് അമീർ, കുഞ്ഞിമോൻ നൈതല്ലൂർ, കബീർ പുഴമ്പ്രം, സി.പി. സുലൈമാൻ, അഡ്വ. കെ. ശിവരാമൻ, റഷീദ് അൽ ഖാസിമി, ഫൈസൽ കടവ്, സി.പി. കുഞ്ഞിമോൻ, സിദ്ധാർഥൻ, സാലിഹ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി. കാടാമ്പുഴ: മുസ്ലിം ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി ബഹുജന റാലി സംഘടിപ്പിച്ചു. പിലാത്തറയിൽനിന്ന് ആരംഭിച്ച് കാടാമ്പുഴയിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ഒ.കെ. സുബൈർ അധ്യക്ഷത വഹിച്ചു. വെട്ടം ആലിക്കോയ, ജനറൽ സെക്രട്ടറി മൂർക്കത്ത് ഹംസ മാസ്റ്റർ, കാലൊടി അബു ഹാജി, എ.പി. മൊയ്തീൻകുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് കാടാമ്പുഴ മൂസ ഹാജി, ഒ.കെ. കുഞ്ഞുട്ടി, മാട്ടിൽ കുഞ്ഞാപ്പ ഹാജി, മുഹമ്മദ്കുട്ടി ഹാജി പനമ്പുലാക്കൽ, അബൂബക്കർ തുറക്കൽ, ടി.പി. കുഞ്ഞുട്ടി ഹാജി, പാമ്പലത്ത് കോമു, എ.കെ. മുസ്തഫ ഹാജി, എ.പി. അബ്ദു, റഫീഖ് കല്ലിങ്ങൽ, പട്ടാക്കൽ കുഞ്ഞാപ്പു ഹാജി, ഹംസ ചോഴിമഠത്തിൽ, ഒ.പി. കുഞ്ഞിമുഹമ്മദ്, എ.പി. ജാഫറലി, ജുനൈദ് പാമ്പലത്ത്, പി.ടി. റാഷിദ് എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി: ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പുറമണ്ണൂരിൽനിന്ന് കാൽനടയായി വെണ്ടല്ലൂരിലേക്ക് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ എം.എ. സമദ് ഫ്ലാഗ്ഓഫ് ചെയ്തു.
ജാഥ ക്യാപ്റ്റൻ എം.ടി. മുഹമ്മദ് റഫീഖ്, വൈസ് ക്യാപ്റ്റൻ സാജിദ് ഇരിമ്പിളിയം, ഡയറക്ടർ മുജീബ് പുറമണ്ണൂർ, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ഷാനു തുടിമ്മൽ, സുബൈർ വേണ്ടല്ലൂർ, ബാബു ഏർകോട്ടിൽ, ടി.പി.കെ. അബ്ദുല്ല, സൈനു ചോലപ്ര, യൂസഫ് അലി കൊടുമുടി, അംജദ് പുറമണ്ണൂർ, ആഷിഖ് പുറമണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.