വളാഞ്ചേരി: നഗരത്തിൽ ഗതാഗതക്കുരുക്കഴിയാതെ ദേശീയപാത 66. രാവും പകലുമില്ലാതെ മിക്ക വാറും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലായിരിക്കും നഗരം. പാതയോരത്തെ സ്വകാര്യവാഹ നങ്ങളുടെ അനധികൃത പാർക്കിങ്ങും നഗരമധ്യത്തിലെ ബസ് സ്റ്റാൻഡും വ്യാപാര സ്ഥാപനങ്ങള ുടെ റോഡ് ൈകയേറ്റവും റോഡ് തകർച്ചയും ഗതാഗത നിയമം പാലിക്കാത്ത വാഹനങ്ങളുമെല്ലാം നഗരത്തെ വീർപ്പുമുട്ടിക്കുകയാണ്. അത്യാസന്ന നിലയിലുള്ള രോഗികളുമായി പോകുന്ന ആംബുലൻസുകൾ വരെ കുരുങ്ങിക്കിടക്കുന്നത് പതിവാണ്.
പല ബസുകൾക്കും ട്രിപ് മുടക്കേണ്ടി വരുന്നത് ബാധിക്കുന്നതായി തൊഴിലാളികൾ പറയുന്നു. സർവിസ് മുടങ്ങുന്നത് സാധാരണക്കാരായ യാത്രക്കാരെയാണ് ഏറെ ദുരിതത്തിലാക്കുന്നത്. കുരുക്കഴിക്കാൻ പ്രായോഗിക നടപടി വേണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. നേരേത്ത ഒാട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം ഉണ്ടായിരുന്നുവെങ്കിലും ട്രാഫിക് നിയന്ത്രിക്കാൻ പൊലീസ് തന്നെ ശരണം.
ആവശ്യത്തിന് പൊലീസുകാർ ഇല്ലാത്തതിനാൽ പലപ്പോഴും കുരുക്കഴിക്കാൻ തൊഴിലാളികളും നാട്ടുകാരും ഇറങ്ങേണ്ട അവസ്ഥ. വളാഞ്ചേരിയിൽ ഒരു ട്രാഫിക് യൂനിറ്റ് അനുവദിക്കണമെന്ന ദീർഘകാല ആവശ്യവും അവഗണിക്കുകയാണ്. ഓണക്കാലമായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.