പെരിന്തൽമണ്ണ: കാർബൈഡ് ചേർത്ത മാങ്ങകൾ നാടൻ മാമ്പഴമെന്ന പേരിൽ റമദാൻ വിപണിയിൽ വ ൻതോതിലെത്തുന്നു. ഇത്തരം മാങ്ങകൾ കാർബൈഡ് ചേർത്ത് പഴുപ്പിക്കുന്നതാണെന്ന് പെരിന്തൽ മണ്ണയിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി. പെരിന്തൽമണ്ണ പാതാ ക്കരയിൽ വീടിനോട് ചേർന്ന ഷെഡിൽ നിന്ന് മുക്കാൽ ലോഡ് പിടിച്ചെടുത്തു. തങ്ങൾ പരിശോധനക്കെത്തും മുമ്പ് തന്നെ വിപണിയിേലക്കുള്ളവ കയറ്റിയയച്ചിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാർബൈഡ് ചേർത്ത് ഒരു രാത്രിയും പകലും വെച്ചാൽ മാങ്ങകൾ പഴുത്ത് തുടുക്കും.
എന്നാൽ, പരമാവധി പതിനായിരം രൂപ പിഴ ചുമത്താമെന്നല്ലാതെ ആരോഗ്യവകുപ്പിന് മറ്റ് നടപടികളെടുക്കാൻ സാധിക്കില്ല. ഭക്ഷ്യസുരക്ഷ നിയമമനുസരിച്ച് കൂടുതൽ നടപടികളെടുക്കാനാകും. സാമ്പിൾ ഭക്ഷ്യസുരക്ഷ വിഭാഗത്തിനും ജില്ല മെഡിക്കൽ ഒാഫിസർക്കും അയക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ സി. റഫീഖ്, ടി. രാജീവൻ എന്നിവർ അറിയിച്ചു. പിടിച്ചെടുത്തവ നശിപ്പിച്ചു. കാർബൈഡ് വൻതോതിൽ ചേർത്താൽ മണം പുറത്തറിയാനിടയുള്ളതിനാൽ നഗരപ്രദേശങ്ങളിലേക്കുള്ള മാമ്പഴം പോലും സമീപപഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിലാണ് പഴുപ്പിക്കുന്നത്.
ആലിപ്പറമ്പിലും പുലാമന്തോളിലുമടക്കം പലയിടത്തും ഇത്തരത്തിൽ പഴുപ്പിക്കുന്നതായി ആരോഗ്യപ്രവർത്തകർ പറഞ്ഞു. ഗ്യാസ് വെൽഡിങ്ങിനുപയോഗിക്കുന്ന കാർൈബഡ് പെട്ടെന്ന് ചൂടാകാൻ സഹായിക്കുന്നതും ശരീരത്തിനകത്ത് ചെന്നാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്നതുമാണ്. തെരുവിൽ ഗുഡ്സ് ഒാട്ടോറിക്ഷകളിലും പെട്ടിക്കടകളിലും വൻതോതിൽ വിൽക്കുന്ന നാടൻ മാമ്പഴവും ഇത്തരത്തിൽ കാർബൈഡ് ചേർത്ത് എത്തുന്നതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.