വ്യാപാരിയെ ആക്രമിച്ച് പണവും കാറും തട്ടിയെടുത്തു

മുണ്ടൂർ: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 40,000 രൂപയും കാറും കവർന്നതായി പരാതി. ഞായറാഴ്ച പുലർച്ച അഞ്ചരയോടെ മുണ്ടൂർ-ചെർപ്പുളശ്ശേരി സംസ്ഥാനപാതയിൽ എഴക്കാട് ലേബർ സ്കൂളിനടുത്താണ് സംഭവം. തിരുപ്പൂരിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന വേങ്ങര സ്വദേശി സെയ്തലവിയാണ് കവർച്ചക്കിരയായത്. കാറിൽ വന്ന വ്യാപാരിയെ രണ്ട് കാറുകളിലെത്തിയ കവർച്ചസംഘം തടഞ്ഞുനിർത്തുകയായിരുന്നു. സെയ്തലവിയെ ബലം പ്രയോഗിച്ച് അവരുടെ കാറിൽ കയറ്റി കൈവശമുണ്ടായിരുന്ന പണവും എ.ടി.എം കാർഡുൾപ്പെടെ വിലപ്പെട്ട രേഖകളും തട്ടിയെടുത്തു. തുടർന്ന് മംഗലാംകുന്നിന് സമീപം ഇറക്കിവിടുകയായിരുന്നു. ബലപ്രയോഗത്തിൽ പരിക്കേറ്റ സെയ്തലവി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കേസെടുത്ത കോങ്ങാട് പൊലീസ് സെയ്തലവിയുടെ മൊഴി രേഖപ്പെടുത്തി. കോങ്ങാട് സി.ഐ കെ.സി. വിനുവിനാണ് അന്വേഷണ ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.