വെള്ളപ്പൊക്കം: അസമിൽ മരണം 50 ആയി; ബിഹാറിൽ 92

ഗുവാഹതി: ഉത്തരേന്ത്യയെ മുക്കിയ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ബിഹാറിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 92 ആയി. അസമിൽ 47 േപരും മരിച്ചു. ബിഹാറിൽ വെള്ളിയാഴ്ച മാത്രം 14 പേരുടെ മരണം സ്ഥിരീകരിച്ചു. സീതാമഢി, അറാറിയ, മധുബനി, പൂർണിയ, ഷ്യോഹർ, ധർബംഗ ജില്ലകളിലാണ് പ്രളയക്കെടുതി കൂടുതൽ. സംസ്ഥാനത്ത് മുഖ്യമന്ത്രി നിതീഷ് കുമാർ ദുരിത ബാധിതർക്ക് 180 കോടി സഹായധനം പ്രഖ്യാപിച്ചു. അസമിൽ 11 പേരാണ് വെള്ളിയാഴ്ച മരിച്ചത്. 27 ജില്ലകളിലായി 48.87 ലക്ഷം േപർ കടുത്ത പ്രളയക്കെടുതിയിലാണ്. ധുബ്രി ജില്ലയിൽ അഞ്ചു പേരും ബാർപെട്ട, മോറിഗാവ് ജില്ലകളിൽ മൂന്നുേപർ വീതവുമാണ് മരിച്ചത്. കസിരംഗ വന്യമൃഗ സങ്കേതത്തിൽ 90 ശതമാനം ഭൂമിയും ഇപ്പോഴും വെള്ളത്തിനടിയിലാണ്. 1.79 ലക്ഷം ഹെക്ടർ കൃഷിഭൂമിയും മുങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.