റഫാൽ കേസ്: തെറ്റായ വിവരം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹരജി

ന്യൂഡൽഹി: റഫാൽ കേസിൽ തെറ്റായ വിവരം നൽകിയ കേന്ദ്ര ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുൻ കേന്ദ്ര മന്ത്രി മാരായ യശ്വന്ത് സിൻഹ, അരൂൺ ഷൂരി എന്നിവരും അഭിഭാഷകൻ പ്രശാന്ത് ഭൂഷണും സുപ്രീംകോടതിയെ സമീപിച്ചു. പോയ വർഷം ഡിസംബർ 14ന് റഫാൽ ഇടപാടിനെതിരെ സമർപ്പിച്ച നിരവധി പൊതുതാൽപര്യ ഹരജികൾ സുപ്രീംകോടതി തള്ളിയിരുന്നു. ഇതിൽ സിൻഹയും ഷൂരിയും ഭൂഷണും സമർപ്പിച്ച ഹരജിയുമുണ്ടായിരുന്നു. ഇൗ വിധി പുനഃപരിശോധിക്കണമെന്ന് മൂവരും ആവശ്യപ്പെട്ടു. റഫാൽ ഇടപാടിന് മുന്നോടിയായി സ്വീകരിച്ച നടപടികളുടെ വിശദാംശം സമർപ്പിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, മുദ്രവെച്ച കവറിൽ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ഉദ്യോഗസ്ഥർ നൽകിയതെന്നും ഇതിനെതിരെ പ്രതിജ്ഞാലംഘന നടപടി വേണമെന്നുമാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.