എടക്കര: ദു$ഖ വെള്ളിയുടെ ഭാഗമായി പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. കുരിശിെൻറ വഴി, പ്രദക്ഷിണം, പ്രത്യേക ശുശ്രൂഷ എന്നിവയും വിവിധ ദേവാലയങ്ങളില്‍ നടന്നു. സ്ലീബ വന്ദനം, കബറടക്ക ശുശ്രൂഷ തുടങ്ങിയവയാണ് പള്ളികളില്‍ നടന്ന ദുഃഖ വെള്ളിയുടെ ചടങ്ങുകൾ. പള്ളികള്‍ക്ക് സമീപമുള്ള മലകളിലേക്കാണ് കുരിശിെൻറ വഴി നടന്നത്. ശനിയാഴ്ച വൈകീട്ട് മുതല്‍ ഈസ്റ്ററിെൻറ കര്‍മങ്ങള്‍ തുടങ്ങും. പാലാങ്കര സെൻറ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ദുഃഖ വെള്ളിയുടെ ചടങ്ങുകള്‍ക്ക് ഫാ. സെബാസ്റ്റ്യന്‍ എലവനപ്പാറ നേതൃത്വം നല്‍കി. തുടര്‍ന്ന് നാരങ്ങാപ്പൊട്ടി കുരിശടിയിലേക്ക് കുരിശിെൻറ വഴി നടത്തി. പാതിരിപ്പാടം സെൻറ് മേരീസ് ദേവാലയത്തില്‍ ചടങ്ങുകള്‍ക്ക് ഫാ. തോമസ് വാഴച്ചാലിൽ, ഫാ. നിജു തലച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി. വൈകീട്ട് മൂന്നരക്ക് കുറത്തി കുരിശുമലയിലേക്ക് കുരിശിെൻറ വഴി നടത്തി. പൂളപ്പാടം സെൻറ് ജോര്‍ജ് ദേവാലയത്തില്‍ ദുഃഖ വെള്ളി ചടങ്ങുകള്‍ക്ക് ഫാ. ജെയിംസ് ചക്കിട്ടുകുടിയില്‍ നേതൃത്വം നല്‍കി. രാവിലെ മലാംകുണ്ട് മലയിലേക്ക് കുരിശിെൻറ വഴി നടത്തി. ഭൂദാനം സെൻറ് മേരീസ് ദേവാലയത്തില്‍ ദുഃഖ വെള്ളിയുടെ ചടങ്ങുകള്‍ക്ക് ഫാ. ഡിമില്‍ കുഴുമ്പില്‍ നേതൃത്വം നല്‍കി. എടക്കര സെൻറ് ജോര്‍ജ് ദേവാലയത്തില്‍ ദുഃഖ വെള്ളിയുടെ തിരുകര്‍മങ്ങള്‍ക്ക് ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. തലഞ്ഞി സെൻറ് മേരീസ് ദേവാലയത്തില്‍ ദുഃഖ വെള്ളിയുടെ ചടങ്ങുകള്‍ക്ക് ഫാ. സജി പുഞ്ചയില്‍ നേതൃത്വം നല്‍കി. രാവിലെ കുരിശിെൻറ വഴി നടത്തി. പാലേമാട് സെൻറ് തോമസ് ദേവാലയത്തില്‍ ചടങ്ങുകള്‍ക്ക് ഫാ. ജോഷി പെരിയാപുറം നേതൃത്വം നല്‍കി. തുടര്‍ന്ന് പാലേമാട്-ചുരുളി ചുറ്റി കുരിശിെൻറ വഴി നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.