കരിമരുന്നിന് തീപിടിച്ച് പൊള്ളലേറ്റ കുട്ടി മരിച്ചു

ചിറ്റൂർ: വണ്ടിത്താവളം അലയാറിൽ കരിമരുന്നിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. തമിഴ്നാട് കരൂർ സ്വദേശി മുത്തു വിജയ‍െൻറ മകൻ കവിൻ (ഏഴ്) ആണ് മരിച്ചത്. സാരമായി പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മീനാക്ഷിപുരം എസ്.ഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. വേനലവധി പ്രമാണിച്ച് അമ്മ വിജിതയുടെ അലയാറിലെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു കവിൻ. ഏപ്രിൽ അവസാനവാരം വിജിതയുടെ സഹോദരിയുടെ വിവാഹമാണ്. ഇതിൽ പങ്കെടുത്ത ശേഷം മടങ്ങാമെന്ന് തീരുമാനിച്ചിരിക്കെയാണ് ദാരുണ അന്ത്യം. ചൊവ്വാഴ്ച്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം.12 പേർ ജില്ല ആശുപത്രിയിലും മെഡിക്കൽ കോളജിലുമായി ചികിത്സയിലാണ്. സയൻറിഫിക് അസിസ്റ്റൻറ് റിനി തോമസ് അലയാറിലെ ഉച്ചിമാകാളിയമ്മൻ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. ചിറ്റൂർ സി.ഐ എം. ഹംസക്കാണ് അന്വേഷണ ചുമതല. ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രവീൺ ആണ് കവി‍െൻറ സഹോദരൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.