കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്ന് ഗംഗേശാനന്ദ

കൊച്ചി: ജനനേന്ദ്രിയം മുറിച്ച കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്ന് സ്വാമി ഗംഗേശാനന്ദ. ജനനേന്ദ്രിയം സ്വയം മുറിച്ചതല്ല, രണ്ടുപേർ ചേർന്ന് തന്നെ ആക്രമിക്കുകയായിരുെന്നന്നും എറണാകുളത്തെ ആശുപത്രിയിൽ വാർത്തസമ്മേളനത്തിൽ ഗംഗേശാനന്ദ പറഞ്ഞു. എറണാകുളം സ്‌പെഷ്യലിസ്റ്റ്സ് ആശുപത്രിയില്‍ മൂന്നുമാസമായി വിദഗ്ധ ചികിത്സയിലായിരുന്നു ഗംഗേശാനന്ദ. യൂറോളജി വിഭാഗം സീനിയര്‍ കണ്‍സൽട്ടൻറ് ഡോ. ആര്‍. വിജയെൻറ നേതൃത്വത്തില്‍ ആറുമണിക്കൂർ നീണ്ട വിദഗ്ധ ശസ്ത്രക്രിയയിലൂടെ ഗംഗേശാനന്ദ സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതരും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.