അരീക്കോട്ട് മാധ്യമ പ്രവർത്തകന് പൊലീസ് മർദനം

അരീക്കോട്: വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമപ്രവർത്തകനെ പൊലീസ് മർദിച്ചതായി പരാതി. സുപ്രഭാതം ലേഖകന്‍ എന്‍.സി. മുഹമ്മദ് ശരീഫിനെ അരീക്കോട് പൊലീസ് മർദിച്ചെന്നാണ് പരാതി. ലേഖകനാണെന്ന് അറിയിച്ചിട്ടും ലോക്കപ്പിലേക്ക് വലിച്ചുകൊണ്ടുപോയി തള്ളിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ശരീഫ് നൽകിയ പരാതിയിൽ ആരോപിച്ചു. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ശരീഫ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഗെയില്‍ പൈപ്പ് ലൈനിനെതിരെ ചെങ്ങരയില്‍ സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡ് പൊലീസ് അഴിച്ചുമാറ്റിയിരുന്നു. ബോര്‍ഡിെൻറ ഫോട്ടോ എടുക്കുന്നത് തടയുകയും സ്റ്റേഷനിൽ കൊണ്ടുപോയി മര്‍ദിച്ചെന്നുമാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.