മർദനത്തിനിരയായ ഗർഭിണിയുടെ അരക്കുതാഴെ തളർന്നു; ഭർത്താവിനെതിരെ കേസ്

പൊന്നാനി: ഗർഭിണിയായ യുവതിയെ നടുറോഡിൽ ഭർത്താവ് ക്രൂരമായി മർദിച്ചു. തുടർന്ന് യുവതിയുടെ അരക്കുതാഴെ തളർന്നു. കൊല്ലം പുനലൂർ സ്വദേശി ചെറുവിള പുത്തൻവീട്ടിൽ ജറീനയെയാണ് (19) വെളിയങ്കോട് അയ്യോട്ടിച്ചിറ സ്വദേശിയായ ഭർത്താവ് റാസിഖ് നടുറോഡിൽ മർദിച്ചത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. പൊന്നാനി പൊലീസ് സ്റ്റേഷന് സമീപത്ത് നാല് ദിവസം മുമ്പായിരുന്നു സംഭവം. സംഭവം കണ്ട നാട്ടുകാരാണ് മർദനം തടഞ്ഞ് യുവതിയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലീസിൽ പരാതി നൽകിയെങ്കിലും വനിത പൊലീസില്ലെന്ന് പറഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്. ചികിത്സയിൽ കഴിയുന്നതിനിടെയാണ് ജറീനയുടെ അരക്കുതാഴെ തളർന്നത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഡിസംബറിലാണ് ഇവർ വിവാഹിതരായത്. മയക്കുമരുന്നിനടിമയായ റാസിഖും കുടുംബവും സ്ത്രീധനത്തിെൻറ പേരിൽ യുവതിയെ മർദിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഗർഭിണിയായതോടെ ഇതിൽ സംശയം പ്രകടിപ്പിച്ചും അലസിപ്പിക്കണമെന്ന് പറഞ്ഞും മർദിക്കാറുണ്ടെന്ന് ജറീന പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.