പൂക്കോട്ടുംപാടം: വന്യമൃഗങ്ങള്‍ക്ക് വെള്ളം കുടിക്കാന്‍ വനംവകുപ്പ് വനത്തിനകത്ത് നിര്‍മിച്ച കുളങ്ങള്‍ അനുഗ്രഹമാകുന്നു. കഴിഞ്ഞ വര്‍ഷമാണ് വനംവകുപ്പിെൻറ ഗ്രീന്‍ ഇന്ത്യ മിഷന്‍ പദ്ധതി പ്രകാരം നെടുങ്കയം വനമേഖലയിലെ കുളങ്ങള്‍ ശുചീകരിച്ചത്. പുലിമുണ്ട, പോത്തംകുളം, പാണ്ടംകുളം പാട്ടക്കരിമ്പ് വനമേഖലയിലാണ് കാട്ടുമൃഗങ്ങള്‍ക്കായി കുളങ്ങള്‍ തയാറാക്കിയത്. കാട്ടരുവികളും ജലശേഖരങ്ങളും വറ്റിയതിനാൽ, ഈ ഭാഗങ്ങളില്‍ വന്യമൃഗങ്ങള്‍ വെള്ളംതേടി നാട്ടിലേക്കിറങ്ങുന്നത് പതിവാണ്. ഇത്തരത്തില്‍ കുടിവെള്ളം തേടി വന്യമൃഗങ്ങള്‍ ജനവാസ പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ കൂടിയാണ് വനംവകുപ്പ് വനത്തിനകത്ത് കുളങ്ങള്‍ നിര്‍മിച്ചത്. വന്യമൃഗങ്ങള്‍ക്കു വെള്ളം കുടിക്കാന്‍ കുളത്തിെൻറ ഒരുഭാഗം വെട്ടിയിറക്കിയാണ് സൗകര്യമൊരുക്കിയിട്ടുണ്ട്. പാട്ടക്കരിമ്പ് ആദിവാസി കോളനിക്ക് സമീപം നിര്‍മിച്ച കുളത്തില്‍ രാത്രി മാത്രമല്ല പകലും കാട്ടാന അടക്കമുള്ള വന്യമൃഗങ്ങള്‍ വെള്ളം കുടിക്കാനെത്തുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.