പരപ്പനങ്ങാടി: അഭിഭാഷക ജോലിയിൽ 50 വർഷം പൂർത്തിയാക്കിയതിെൻറ നിർവൃതിയിലാണ് അഡ്വ. ടി. രാമൻകുട്ടി മേനോൻ. 1968ൽ നിയമ വിദ്യാഭ്യാസം പൂർത്തിയാക്കി എൻറോൾ ചെയ്ത ശേഷം പരപ്പനങ്ങാടി മുൻസിഫ് കോടതിയിലാണ് അഭിഭാഷക വൃത്തിയിൽ ആദ്യമായി പ്രവേശിക്കുന്നത്. പത്ത് വർഷത്തോളം ഗവ. പ്ലീഡറായി സേവനമനുഷ്ഠിച്ചു. കേന്ദ്ര സർക്കാറിെൻറ സ്റ്റാൻഡിങ് കൗൺസിലറായും സേവനം ചെയ്തിട്ടുണ്ട്. പരപ്പനങ്ങാടി ബാർ അസോസിയേഷൻ ശനിയാഴ്ച വൈകീട്ട് അരിയല്ലൂർ എൻ.സി ഗാർഡനിൽ രാമൻകുട്ടി മേനോനെ ആദരിക്കും. ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.