ചാലിപാടത്ത് ഹോട്ടല്‍ മാലിന്യം തള്ളി

അരീക്കോട്: കീഴുപറമ്പ് . ഞായറാഴ്ച രാത്രിയാണ് കുറ്റിപ്പുറത്തെ ഏജന്‍സി ലോറിയിലെത്തിച്ച മാലിന്യം തള്ളിയത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അരീക്കോട് പൊലീസ് മാലിന്യം തള്ളിയ വാഹനം തിരിച്ചറിഞ്ഞത്. വിവിധയിടങ്ങളില്‍ മാലിന്യം നീക്കം ചെയ്യുന്ന ഏജന്‍സികളുണ്ട്. ചാലിയാർ മലിനമായതിനെ തുടര്‍ന്ന് അരീക്കോട് പരിശോധന ശക്തമായതിനാലാണ് അവിടെ തള്ളാതെ കീഴുപറമ്പ് പാടത്ത് മാലിന്യം തള്ളിയത്. മേഖലയിലെ വാഴ കര്‍ഷകര്‍ പുലര്‍ച്ചെ കൃഷി നനക്കാൻ എത്തിയപ്പോഴാണ് മാലിന്യം കണ്ടത്. കിഴുപറമ്പിനെ പൂർണമായും മാലിന്യമുക്തമാക്കുന്നതിെൻറ ഭാഗമായി 'ഗ്രാമം പൂങ്കാവനം' പദ്ധതി നടന്നുകൊണ്ടിരിക്കെയാണ് വ്യാപകമാവുന്ന മാലിന്യം തള്ളൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.