ന്യൂഡൽഹി: പ്രശസ്ത ഹിന്ദി കവിയും ജ്ഞാനപീഠം അവാർഡ് ജേതാവുമായ കേദാർ നാഥ് സിങ് (84) അന്തരിച്ചു. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ഒരുമാസമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 8.30ന് ഡൽഹി എ.െഎ.െഎ.എം.എസിലാണ് അന്ത്യം. ഉത്തർപ്രദേശിൽ ജനിച്ച കേദാർ നാഥ് സിങ്ങിെൻറ ചില കവിതകൾ മലയാളത്തിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. 1989ൽ സാഹിത്യ അക്കാദമി പുരസ്കാരവും 2013ൽ ജ്ഞാനപീഠവും ലഭിച്ചു. അകൽ മേൻ സാരാസ്, ബാഹ്, അബി ബികുൽ അബി, സമീൻ പാക്രഹേ ഹേ തുടങ്ങിയവയാണ് അദ്ദേഹത്തിെൻറ പ്രധാന കവിതസമാഹാരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.