പരപ്പനങ്ങാടി: സമ്പാദ്യവും കിടപ്പാടമടക്കമുള്ള സര്‍വസ്വവും ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനത്തിന് സമര്‍പ്പിച്ച് വയോധിക ദമ്പതികൾ മാതൃകയാവുന്നു. 82കാരനായ പൂച്ചേങ്ങല്‍കുന്നത്ത് അബൂബക്കറും 65കാരിയായ ഭാര്യ ഉണിക്കണ്ടം വീട്ടില്‍ ആമിനക്കുട്ടിയുമാണ് ഒരു കോടിയോളം മൂല്യമുള്ള പതിനേഴര സെൻറ് ഭൂമിയും വീടും ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന് ദാനമായി നല്‍കിയത്. മക്കളോ സ്വന്തമായി ഒരു വരുമാനമോ ഇല്ലാത്തവരാണ് അബൂബക്കറും ഭാര്യയും. ഇരുവരും താമസിക്കുന്ന അഞ്ചേകാല്‍ സെൻറ് സ്ഥലവും പുരയിടവും പതിനേഴര സെൻറ് തെങ്ങിന്‍ തോട്ടവുമാണ് ആകെയുള്ള സമ്പാദ്യം. ഇതില്‍ പതിനേഴര സെൻറിലാണ് ശിഹാബ് തങ്ങള്‍ ഫൗണ്ടേഷെൻറ ആസ്ഥാന മന്ദിരം പണിയുന്നത്. കുറഞ്ഞ കാലംകൊണ്ട് രണ്ട് കോടിയോളം രൂപയുടെ സഹായമാണ് ഫൗണ്ടേഷന്‍ വിതരണം ചെയ്തത്. ആംബുലൻസ് സര്‍വിസ്, മെഡിക്കല്‍ ഉപകരണങ്ങൾ, മരുന്ന് വിതരണം, ആതുരാലയങ്ങള്‍ക്ക് ഫാന്‍, ബെഡ് വിതരണം എന്നിവ നടത്തിവരുന്നുണ്ട്. ഭവന നിർമാണ രംഗത്തും ഫൗണ്ടേഷെൻറ സേവനമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും നോമ്പുതുറ നടത്തിയും തെരുവിലുറങ്ങുന്നവര്‍ക്ക് ഭക്ഷണവും പുതപ്പും നല്‍കിയും ശ്രദ്ധ നേടിയിരന്നു. സെയ്തലവി കടവത്ത്, പി.എസ്.എച്ച്. തങ്ങള്‍, എം.എച്ച്. മുഹമ്മദ് ഹാജി, താപ്പി അബ്ദുല്ലക്കുട്ടി ഹാജി എന്നിവരുടെ നിയന്ത്രണത്തിലാണ് ഫൗണ്ടേഷെൻറ പ്രവര്‍ത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.