കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദനം: യഥാർഥ പ്രതിയെ കേസിൽനിന്ന് ഒഴിവാക്കി

നിലമ്പൂർ: തൃശൂരിൽനിന്ന് ബത്തേരിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർക്ക് മർദനമേറ്റ സംഭവത്തിലെ യഥാർഥ പ്രതിയെ കേസിൽനിന്ന് ഒഴിവാക്കിയതായി പരാതി. പ്രതികളെ കുറിച്ച് വ‍്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടും ബസിൽ കയറി ഡ്രൈവറെ മർദിച്ചയാളെ കേസിൽനിന്ന് ഒഴിവാക്കിയെന്നാണ് ആക്ഷേപം. സംഭവത്തിൽ വഴിക്കടവ് സ്വദേശികളായ മൂന്നുപേരെ പ്രതിചേർത്താണ് വഴിക്കടവ് പൊലീസ് കേസെടുത്തത്. ഇതിൽ പ്രധാനപ്രതിയുടെ പേരിൽ കേസില്ല. രാഷ്ട്രീയ ഇടപെടൽമൂലമാണ് ഇയാളെ ഒഴിവാക്കിയതെന്നാണ് സൂചന. വ‍്യാഴാഴ്ച രാത്രി 8.30ഒാടെ നാടുകാണി ചുരത്തിലെ ജാറത്തിന് സമീപംവെച്ചാണ് കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദനമേറ്റത്. കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ബസ് തടഞ്ഞുനിർത്തി കാറിലെത്തിയ സംഘം ഡ്രൈവറെ മർദിച്ചുവെന്നാണ് പരാതി. സുൽത്താൻ ബത്തേരി കോളേരി സ്വദേശി വിനുവിനാണ് (40) മർദനമേറ്റത്. മർദനത്തിന് ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അസി. ട്രാൻസ്പോർട്ട് ഓഫിസർ സുരേഷ് നൽകിയ പരാതിയിലാണ് വഴിക്കടവ് പൊലീസ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.