മലയോരപാതക്കും രക്ഷയില്ല; എസ് വളവിൽ യന്ത്രം ഉപയോഗിച്ച് കുന്നിടിക്കൽ

നിലമ്പൂർ: ഭൗമദിനവും വനദിനവുമെല്ലാം ആചരിക്കുേമ്പാഴും പ്രധാന മലയോരപാതക്ക് പോലും മനുഷ്യെൻറ കടന്നുകയറ്റത്തിൽ നിന്ന് രക്ഷയില്ല. മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന മലയോരപാതയായ നിലമ്പൂർ-നായാടംപൊയിൽ റോഡരികിലാണ് എസ്കവേറ്ററി‍െൻറ സഹായത്തോടെ വൻ കുന്നിടിക്കൽ. ചെങ്കുത്തായ മലമ്പ്രദേശത്തിലൂടെ കടന്നുപോവുന്ന പാതയുടെ പത്താം ബ്ലോക്ക് എസ് വളവിലാണിത്. സ്വകാര‍്യ ആയുർവേദ റിസോർട്ട് നിർമാണത്തിനായി ഒരാഴ്ചയായി കുന്നിടിക്കൽ തുടരുകയാണ്. രണ്ടുവർഷം മുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറി‍െൻറ നേതൃത്വത്തിൽ നാട്ടുകാർ പ്രവൃത്തി തടഞ്ഞിരുന്നു. അന്ന് നിർത്തിവെച്ചതാണ് പുനരാരംഭിച്ചിരിക്കുന്നത്. ഒന്നിലധികം തവണ മണ്ണിടിച്ചിലുണ്ടായി ഭീഷണിയിലായ എസ് വളവ് പൊതുമരാമത്ത് വകുപ്പ് സംരക്ഷണഭിത്തി നിർമിച്ച് സുരക്ഷിതമാക്കുകയായിരുന്നു. ഇതിന് 50 മീറ്ററിനുള്ളിലാണ് ഇപ്പോൾ കുന്നിടിക്കൽ. സമുദ്രനിരപ്പിൽനിന്ന് 1400ഓളം അടി ഉയരത്തിലുള്ള മലമ്പ്രദേശമാണിത്. ഈ പ്രദേശത്ത് വെണ്ണേക്കോടിനും വെണ്ടേക്കും പൊയിലിനുമിടയിൽ അഞ്ചോളം ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.