യുവതിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം; കൊലപാതകത്തിലേക്ക് നയിച്ചത് ഇരുവരും തമ്മിലെ നിരന്തര വഴക്ക്

കൊച്ചി: എളമക്കര പോണേക്കരയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൊലപാതകത്തിലേക്ക് നയിച്ചത് ഇരുവരും തമ്മിെല നിരന്തര വഴക്ക്. എളമക്കര പോണേക്കര മീഞ്ചിറ റോഡില്‍ ആൻറണി പറത്തറ ലെയ്നിലെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കോട്ടയം കൊടുങ്ങൂര്‍ വാഴൂര്‍ തൈത്തോട്ടം ശശിയുടെ മകള്‍ മീര (24), പാലക്കാട് കോല്‍പാടം തെങ്കര ചെറിക്കലം കബീറി​െൻറ മകന്‍ നൗഫല്‍ (28) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറിന് ശേഷമാണ് സംഭവം നടന്നതെന്നാണ് പൊലീസ് നിഗമനം. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: ഹോട്ടല്‍ ജീവനക്കാരനായ നൗഫലും ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ മീരയും മാസങ്ങളായി ഒരുമിച്ചുതാമസിച്ചുവരുകയായിരുന്നു. നൗഫല്‍ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ്. മീര വിവാഹമോചിതയാണ്. വിവിധ വിഷയങ്ങളില്‍ ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുക പതിവായിരുന്നു. ഫോണിലേക്കെത്തുന്ന സന്ദേശങ്ങളുടെ പേരിലായിരുന്നു കൂടുതലായും വാക്കുതര്‍ക്കം. ഇന്നലെയും ഇത്തരത്തിലെന്തെങ്കിലും വാക്കുതര്‍ക്കം നടക്കുകയോ മുന്‍ വൈരാഗ്യമോ ആകാം യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. മീരയെ കൊലപ്പെടുത്തും മുമ്പ് നൗഫല്‍ സഹോദരിയെ ഫോണില്‍ വിളിച്ചുവെന്നും മീരയെ മറ്റൊരു പുരുഷനുമായി കണ്ടെന്നും, അതിനാല്‍ കുത്തിക്കൊലപ്പെടുത്തിയെന്നും താന്‍ ആത്മഹത്യ ചെയ്യുകയുമാണെന്നും പറഞ്ഞു. ഇതേതുടര്‍ന്ന് സഹോദരി കൊടുങ്ങല്ലൂരിെല നൗഫലി​െൻറ സുഹൃത്തിനെ വിവരമറിയിച്ചു. ഇതോടൊപ്പം പാട്ടക്കാട് നാട്ടുകല്‍ പൊലീസ് സ്‌റ്റേഷനിലും വിവരമറിയിച്ചു. അവിടെനിന്ന് എളമക്കര സ്‌റ്റേഷനിലേക്ക് വിവരം കൈമാറി. ഉടന്‍ പൊലീസ് എത്തി നോക്കിയപ്പോള്‍ അകത്ത് ചോര തളംകെട്ടിയ നിലയിലെ കാഴ്ചയാണ് കണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.