വാളയാറിൽനിന്ന് അനധികൃത പണവും വജ്രാഭരണവും പിടികൂടി

കൂറ്റനാട്: കണക്കിൽപെടാത്ത 33 ലക്ഷം രൂപയുമായി പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി ഷമീറിനെ (36) തൃത്താല എക്സൈസ് സംഘം വാളയാറിൽനിന്ന് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി വാളയാർ ടോൾ പ്ലാസയിൽ വാഹനപരിശോധന നടത്തവെയാണ് ഇയാളെ കോയമ്പത്തൂർ-പാലക്കാട് ബസിൽനിന്ന് പിടികൂടിയത്. 500, 2000 രൂപയുടെ നോട്ടുകെട്ടുകളാക്കി ബാഗിൽ സൂക്ഷിച്ച പണം പാലക്കാട് കോട്ടമൈതാനത്തിനടുത്ത് ഒരാൾക്ക് നൽകാനാെണന്ന് പ്രതി സമ്മതിച്ചതായി അധികൃതർ അറിയിച്ചു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ തൊണ്ടിസഹിതം വാളയാർ പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം ഇവിടെ നിന്നും ഇത്തരത്തിൽ പത്തുലക്ഷം പിടികൂടിയിരുന്നു. അസി. എക്സൈസ് ഇൻസ്പെക്ടർ എം.എസ്. പ്രകാശ്, പ്രിവൻറിവ് ഓഫിസർ വി.കെ. പ്രസാദൻ, സിവിൽ എക്സൈസ് ഒാഫിസർ ശ്രീജിത്ത് തുടങ്ങിയവരുമുണ്ടായിരുന്നു. രേഖകളില്ലാതെ കൊണ്ടുവരികയായിരുന്ന പത്ത് ലക്ഷത്തിെൻറ വജ്രാഭരണം വ്യാഴാഴ്ച പുലർച്ച വാഹനപരിശോധന നടത്തവെ തൃത്താല അസി. എക്സൈസ് ഇൻസ്പെക്ടർ എം.എസ്. പ്രകാശനും സംഘവുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ മുത്തുരാമൻ റോഡിൽ വെങ്കിടേഷിനെ കസ്റ്റഡിയിലെടുക്കുകയും 53,000 രൂപ നികുതി ഈടാക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.