ഹർത്താലിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും ^മന്ത്രി ജലീൽ

ഹർത്താലിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും -മന്ത്രി ജലീൽ താനൂർ: കശ്മീരി ബാലികയുടെ കൊലപാതകത്തിൽ രാജ്യമൊന്നാകെ പ്രതിഷേധിച്ചപ്പോൾ ഈ ഐക്യം തകർക്കുക എന്ന ഉദ്ദേശ്യത്തോടെ ചിലർ പ്രവർത്തിച്ചെന്ന് മന്ത്രി കെ.ടി. ജലീൽ. വാട്സ്ആപ് കൂട്ടായ്മ എന്ന പേരിൽ ഹർത്താൽ ആഹ്വാനം നടത്തിയത് െഎക്യം തകർക്കാനാണ്. ഇതിനുപിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയും ബുദ്ധികേന്ദ്രങ്ങളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഹർത്താലിെൻറ മറവിൽ താനൂരിൽ തകർക്കപ്പെട്ട വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാലും നിയന്ത്രിക്കപ്പെടാനില്ലാത്ത കൂട്ടായ്മ നാട്ടിലിറങ്ങിയാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ പല സ്ഥലങ്ങളിലുമുണ്ടായി. മതമൈത്രിക്ക് പേരുകേട്ട ജില്ലയിൽ അതിന് വിരുദ്ധമായ കാര്യങ്ങളാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. വി. അബ്ദുറഹ്മാൻ എം.എൽ.എ, ജില്ല കലക്ടർ അമിത് മീണ, ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ െബഹ്റ, ഇ. ജയൻ, കൂട്ടായി ബഷീർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.