സര്‍ഗാത്മകതയുടെ വസന്തോത്സവത്തിന് തുടക്കം

ഗുരുവായൂര്‍: സര്‍ഗാത്മകതയുടെ വസന്തോത്സവത്തിന് 'കോവിലെൻറ തട്ടക'ത്ത് തുടക്കമായി. പ്രശസ്ത നോവലിസ്റ്റായ കോവിലെൻറ ജന്മഗൃഹത്തിന് തൊട്ടടുത്ത അരിയന്നൂർകുന്ന് ഇനി അഞ്ചുനാൾ കലയുടെ 'മേളപ്പെരുക്ക'ത്തിലമരും. കാലിക്കറ്റ് സര്‍വകലാശാല ഇൻറര്‍സോണ്‍ കലോത്സവം 'മേളപ്പെരുക്ക'ത്തിെൻറ സ്റ്റേജ് ഇതര മത്സരങ്ങളാണ് ചൊവ്വാഴ്ച തുടങ്ങിയത്. വ്യാഴാഴ്ച സ്റ്റേജ് മത്സരങ്ങള്‍ തുടങ്ങും. ഔപചാരിക ഉദ്ഘാടനവും വ്യാഴാഴ്ചയാണ്. കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, പാലക്കാട് സോണുകളില്‍ നിന്ന് 5500ഒാളം വിദ്യാര്‍ഥികളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്. ആദ്യ ദിനത്തില്‍ നാല് മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ 10 പോയൻറുമായി തൃശൂര്‍ കേരളവർമയാണ് മുന്നില്‍. സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ, ദേവഗിരി സെൻറ് ജോസഫ്, പാലക്കാട് യുവകേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് എന്നീ കോളജുകള്‍ക്ക് അഞ്ച് പോയൻറ് വീതമുണ്ട്. മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന് നാല് പോയൻറുണ്ട്. ഇൻറര്‍സോണില്‍ ഇന്ന് 9.00: മലയാളം, ഹിന്ദി, അറബി, ഉർദു, സംസ്‌കൃതം, തമിഴ് പ്രസംഗങ്ങള്‍, ബാന്‍ഡ് മേളം. 11.00: പെയിൻറിങ് ഓയില്‍ കളര്‍, രംഗോലി, ക്വിസ്, സ്‌പോട്ട് ഫോട്ടോഗ്രഫി, എംബ്രോയിഡറി. 2.00: പെയിൻറിങ് വാട്ടര്‍ കളര്‍, ക്ലേ മോഡലിങ്, പൂക്കളം, സംവാദം. കടലും കടമ്പകളും കടന്ന് അവരെത്തി ഗുരുവായൂര്‍: കലയുടെ കടലിരമ്പത്തിെൻറ ആവേശത്തേരിലേറിയാണ് ലക്ഷദ്വീപില്‍ നിന്നുള്ള സംഘങ്ങൾ മത്സരത്തിനെത്തിയത്. ഒടുക്കം വരെ നിറഞ്ഞുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടാണ് ആന്ത്രോത്ത്, കവരത്തി ദ്വീപുകളില്‍നിന്നുള്ള സംഘം ശ്രീകൃഷ്ണ കോളജിലെത്തിയത്. കടമത്ത് ദ്വീപില്‍നിന്ന് പുറപ്പെട്ട മറ്റൊരു സംഘം മംഗലാപുരത്തെത്തിയിട്ടുണ്ട്. അവര്‍ ബുധനാഴ്ച കലോത്സവ വേദിയിലെത്തും. ആന്ത്രോത്ത് പി.എം. സെയ്ത് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെൻററിലെയും കവരത്തി കാലിക്കറ്റ് എജുക്കേഷന്‍ സെൻററിലെയും വിദ്യാര്‍ഥികളാണ് ആദ്യ സംഘത്തിലുള്ളത്. സ്റ്റേജ് ഇതര മത്സരങ്ങളില്‍ മാത്രമാണ് ദ്വീപിലെ വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം ഉണ്ടാവുക. യൂനിവേഴ്‌സിറ്റി യൂനിയെൻറ ഇടപെടല്‍ മൂലമാണ് ഇവർക്ക് അവസരം ലഭിച്ചത്. കവിത മത്സരത്തിലും കഠ്വ പ്രതിഷേധം ഗുരുവായൂര്‍: കവിത മത്സരത്തിലും കഠ്‌വയിലെ ക്രൂരതക്കെതിരായ പ്രതിഷേധം നുരഞ്ഞു. ദേശമെങ്ങും പ്രതിഷേധം അലയടിക്കുന്ന കഠ്‌വ സംഭവത്തെയാണ് മലയാള കവിത രചനക്ക് വിഷയമായി നല്‍കിയത്. 'ചീന്തിയെറിയപ്പെടുന്ന എട്ട് വയസ്സ്'എന്നതായിരുന്നു കവിതയുടെ വിഷയം. എട്ട് പേരാണ് മത്സരത്തിനുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.