മങ്കടയില്‍ വഴി തടഞ്ഞു, കടകള്‍ അടപ്പിച്ചു

മങ്കട: ഹര്‍ത്താലിനോടനുബന്ധിച്ച് ദേശീയപാതയില്‍ തടസ്സമുണ്ടാക്കിയവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. തിങ്കളാഴ്ച രാവിലെ 10.30ഒാടെയാണ് വാഹനങ്ങള്‍ തടഞ്ഞതിനും വഴി തടസ്സപ്പെടുത്തിയതിനും തിരൂര്‍ക്കാട് അങ്ങാടിയില്‍ പൊലീസ് ലാത്തിവീശിയത്. 15 പേരെ കസ്റ്റഡിയിലെടുത്തു. തിരൂര്‍ക്കാട്, അരിപ്ര, കര്‍ക്കിടകം, വേരുംപിലാക്കല്‍, കോഴിക്കോട്ടുപറമ്പ എന്നിവിടങ്ങളിലാണ് റോഡ് തടസ്സപ്പെടുത്തി വാഹനങ്ങള്‍ തടഞ്ഞത്. തിരൂര്‍ക്കാട്, അരിപ്ര എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. കോഴിക്കോട്ടുപറമ്പില്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞിട്ടത് പൊലീസെത്തിയാണ് തടസ്സം നീക്കിയത്. മങ്കടയില്‍ കടകള്‍ പൂര്‍ണമായും അടഞ്ഞ് കിടന്നു. മക്കരപ്പറമ്പില്‍ റോഡിൽ തടസ്സമുണ്ടാക്കിയില്ല. രാവിലെ കടകള്‍ തുറന്നിരുന്നെങ്കിലും പിന്നീട് അടച്ചു. മങ്കടയില്‍ പോസ്റ്റ് ഓഫിസ്, പെട്രോള്‍ പമ്പ്, ബാങ്കുകള്‍ എന്നിവ സമരക്കാര്‍ അടപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.