അരീക്കോട്: കടുത്ത വേനലിലും വറ്റാത്ത കിണർ ചൂണ്ടിക്കാട്ടി ജലസംഭരണത്തിെൻറ ശാസ്ത്രീയ മാതൃകയാവുകയാണ് പത്തനാപുരത്തെ മങ്ങാട്ടുപറമ്പൻ അബ്ദുറഹ്മാൻ എന്ന അബ്ദുക്ക. എങ്ങനെയാണ് ജലം സംഭരിക്കേണ്ടതെന്ന ഇദ്ദേഹത്തിെൻറ വോയ്സ് ക്ലിപ് സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. കിണറ്റിൽ ജലം നിലനിർത്താനുള്ള അബ്ദുക്കയുടെ നിർദേശങ്ങൾ ഇവയാണ്: കിണറിൽനിന്ന് മൂന്നോ നാലോ മീറ്റർ അകലെ ഒരു മീറ്റർ ആഴത്തിൽ 1.5 മുതൽ രണ്ടുമീറ്റർ വരെ വിസ്തീർണത്തിൽ കുഴിയെടുക്കുക. കുഴിയിൽ ഉണങ്ങിയ ചകിരി അടുക്കിവെക്കുക. വീടിന് മുകളിൽ വീഴുന്ന മഴവെള്ളം പാത്തി വഴി ഈ ചകിരിയിലേക്ക് വീഴ്ത്തുക. ഇങ്ങനെ വീഴുന്ന ആയിരക്കണക്കിന് ലിറ്റർ വെള്ളം മുഴുവൻ ഭൂഗർഭ അറയിലേക്ക് താഴ്ന്നിറങ്ങുന്നു. ഇതോടെ കിണറിൽ ജലനിരപ്പുയരുന്നു. കടുത്ത വരൾച്ചയിലും ആയിരക്കണക്കിന് ലിറ്റർ വെള്ളം ഓരോ ദിവസവും ഉപയോഗിക്കാൻ അബ്ദുവിെൻറ കിണർ പാകപ്പെട്ടത് ഇങ്ങനെയാണ്. അഞ്ച് വീട്ടുകാരാണ് ഈ കിണറ്റിൽ അബ്ദുവിനെ കൂടാതെ പമ്പ് സെറ്റ് വെച്ചിട്ടുള്ളത്. കുഴൽകിണറിലും സമൃദ്ധമായി വെള്ളം നിറയാൻ അബ്ദുവിന് മാർഗങ്ങളുണ്ട്. കുഴൽകിണറിെൻറ കുഴിയുടെ അടുത്ത് 200 ലിറ്റർ ശേഷിയുള്ള റൗണ്ട് ബാരൽ സ്ഥാപിച്ച് അതിൽനിന്ന് ഒന്നര ഇഞ്ച് കനം പി.വി.സി പൈപ്പ് കുഴൽകിണറിെൻറ പൈപ്പുമായി ബന്ധിപ്പിക്കുക. തുടർന്ന് ബാരലിൽ 20 സെൻറിമീറ്റർ കനത്തിൽ ഓട് കഴുകിയിട്ട് അതിന്മേൽ 20 സെൻറിമീറ്റർ കനത്തിൽ മെറ്റൽ പാകി കുറച്ച് ബേബി മെറ്റൽ അല്ലെങ്കിൽ മണൽ തരിച്ചതിെൻറ കല്ലുകളിടുക. അതിന് മുകളിൽ 200 ചിരട്ടക്കരി ഇടുക. ചിരട്ട മെണ്ണണ്ണ ഉപയോഗിച്ച് കത്തിച്ചതാവരുത്. അതിന് മുകളിൽ കൊതുകുവലയിടുക. വീടിെൻറ മുകളിൽ വീഴുന്ന മഴവെള്ളം പാത്തി വഴി കൊതുകുവലക്ക് മുകളിൽ വീഴ്ത്തുക. ഇദ്ദേഹത്തെ തേടി നൂറുകണക്കിനാളുകളാണ് വീട്ടിലെത്തുന്നത്. കുന്ദമംഗലത്തെ സി.ഡബ്ല്യു.ആർ.ഡി.എമ്മിൽനിന്ന് ഉദ്യോഗസ്ഥരും ഉപദേശം തേടാറുണ്ട്. പഞ്ചായത്തുകളും ക്ലബുകളും ഇദ്ദേഹത്തിെൻറ ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.