നനക്കാൻ തുള്ളി വെള്ളമില്ല; നാടെങ്ങും കോൺക്രീറ്റ് പണി തകൃതി

വള്ളിക്കുന്ന്: നാടെങ്ങും റോഡുകളും ഡ്രൈനേജുകളും ഡിവൈഡറുകളും ഉണ്ടാക്കുന്ന പ്രവൃത്തികൾ ദ്രുത ഗതിയിൽ പുരോഗമിക്കുമ്പോഴും കോൺക്രീറ്റ് നനക്കാതെ കരാറുകാർ പണം തട്ടുന്നു. കടുത്ത വേനൽച്ചൂടിൽ ആണ് ദേശീയപാതയിൽ ഉൾപ്പെടെ വിവിധ കരാർ പ്രവൃത്തികൾ നടക്കുന്നത്. കോൺക്രീറ്റ് ചെയ്യുമ്പോൾ മാത്രമാണ് അൽപം വെള്ളം ഉപയോഗിക്കുന്നത്. ഇതു കഴിഞ്ഞാൽ നനക്കുന്ന പതിവില്ല. നനക്കുന്നതിനുൾപ്പെടെ കരാറുകാർ പണം ഈടാക്കാറുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധനക്ക് എത്താത്തത് ഇവർക്ക് സൗകര്യമാവുന്നു. മണലിന് പകരം ഇപ്പോൾ എം. സാൻഡ് ആണ് ഉപയോഗിക്കുന്നത്. ഇതിന് കൂടുതൽ വെള്ളം ആവശ്യവുമാണ്. ചാക്ക് പോലുള്ള സാധനങ്ങൾ ഉപയോഗിച്ച് കോണ്ക്രീറ്റ് ചെയ്ത ഭാഗങ്ങൾ പൊതിഞ്ഞു വെച്ചാണ് നനച്ചു വന്നിരുന്നത്. എന്നാൽ കൂടുതൽ പണം ലഭിക്കാൻ കരാറുകാർ നനക്കാതെ കാര്യം സാധിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.