പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പതിനൊന്നാം പൂരത്തിെൻറ ഭാഗമായി ചൊവ്വാഴ്ച ഉച്ചക്ക് ഒന്ന് മുതല്‍ രാത്രി എട്ടുവരെ ദേശീയപാതയിലും പെരിന്തല്‍മണ്ണ നഗരത്തിലും ഗതാഗതനിയന്ത്രണം. പാലക്കാട് ഭാഗത്തുനിന്ന് കോഴിക്കോട്ടേക്കുള്ള ഭാരവാഹനങ്ങള്‍ കുമരംപുത്തൂരില്‍നിന്ന് മേലാറ്റൂർ-പാണ്ടിക്കാട്-മഞ്ചേരി വഴിയും മറ്റു വാഹനങ്ങൾ പൊന്ന്യാകുര്‍ശി ബൈപാസ് ജങ്ഷനില്‍നിന്ന് മാനത്തുമംഗലം വഴി പട്ടിക്കാട്-കൂട്ടില്‍ വഴിയും പോകണം. കോഴിക്കോട് ഭാഗത്തുനിന്നുള്ള ഭാരവാഹനങ്ങള്‍ വള്ളുവമ്പ്രം-മഞ്ചേരി-പാണ്ടിക്കാട്-മേലാറ്റൂര്‍ വഴിയും കോഴിക്കോട്, മലപ്പുറം ഭാഗത്തെ മറ്റു വാഹനങ്ങൾ ഓരാടംപാലത്തുനിന്ന് വലമ്പൂര്‍, പട്ടിക്കാട് വഴിയും പെരിന്തല്‍മണ്ണയിലെത്തണം. വളാഞ്ചേരി, കോട്ടക്കല്‍ ഭാഗത്തുനിന്നുള്ള എല്ലാ വാഹനങ്ങളും പുത്തനങ്ങാടി-മലറോഡ് വഴി പെരിന്തല്‍മണ്ണയിലേക്ക് വരണം. പെരിന്തല്‍മണ്ണയില്‍നിന്ന് കോട്ടക്കല്‍, വളാഞ്ചേരി ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും പുലാമന്തോള്‍, കുരുവമ്പലം, ഓണപ്പുട വഴി പോകണം. ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങള്‍ പൂരപ്പറമ്പിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് പെരിന്തല്‍മണ്ണ പൊലീസ് അറിയിച്ചു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.