നിരവധി കേസുകളില്‍ പ്രതി പിടിയിൽ

മലപ്പുറം: വധശ്രമമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായി ഒളിവിലായിരുന്നയാളെ മലപ്പുറം പോലീസ് സ്പെഷല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂര്‍ വലിയപറമ്പ് സ്വദേശി ആമിയന്‍ ഷംനാദ് എന്ന കുങ്കന്‍ ബാവയാണ് (25) പിടിയിലായത്. 2015ല്‍ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമകേസിലെ അന്വേഷണത്തിനിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. പരാതി അന്വേഷണത്തിനായെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മലപ്പുറം കോഡൂരില്‍ വെച്ച് പ്രതിയും സംഘവും ആക്രമിക്കുകയും വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു. ഷംനാദിനെ പിടികൂടാനെത്തിയ പൊലീസിനെ ഇയാളും മാതാവും ചേര്‍ന്ന് ആക്രമിക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. ഈ കേസില്‍ ഷംനാദിെൻറ മാതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഒളിവില്‍ കഴിഞ്ഞ ഷംനാദ് വിദേശത്തേക്ക് കടന്നു. തിരികെ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയമ്പത്തൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഷംനാദിെൻറ പേരില്‍ കൊളത്തൂരില്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് രണ്ടും രണ്ട് മോഷണക്കേസുകളുമുള്‍പ്പെടെ എട്ട് കേസുകള്‍ നിലവിലുണ്ട്. മലപ്പുറം സി.ഐ പ്രേംജിത്തി‍െൻറ നിർദേശപ്രകാരം എസ്.ഐമാരായ ബി.എസ്. ബിനു, ടി. അബ്ദുല്‍ റഷീദ്, സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളായ എൻ.എം. അബ്ദുല്ല ബാബു, ഋഷികേഷ്, ജിതേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.