വില്യാപ്പള്ളി: അമിത വേഗം ചോദ്യംചെയ്ത സ്കൂട്ടർ യാത്രക്കാരെ അതേ ബസ് ഇടിപ്പിച്ച് പരിക്കേൽപിച്ചതായി പരാതി. വില്യാപ്പള്ളി നിലവന മീത്തൽ റാഹിൽ (26), സഹോദരൻ റമീസ് (14) എന്നിവരെ സാരമായ പരിക്കുകളോടെ വടകര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര -തണ്ണീർപന്തൽ റൂട്ടിലോടുന്ന ഹരേ കൃഷ്ണ ബസ് ആണ് ഇരുവരെയും ഇടിച്ചു തെറിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. വടകരനിന്ന് തണ്ണീർപന്തലിലേക്കുള്ള യാത്രമധ്യേ കൂട്ടങ്ങാരത്താണ് സംഭവം. അമിതവേഗത്തിൽ പിന്നിൽനിന്നെത്തിയ ബസ് ഇവരെ തട്ടിത്തെറിപ്പിക്കാനാണ് ആദ്യം ശ്രമിച്ചത്. ഈ സമയം സ്കൂട്ടർ ഗട്ടറിൽ ഇറക്കിയാണിവർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. തുടർന്ന് ഇക്കാര്യം ചോദ്യം ചെയ്തതിനാണ് പ്രതികാരമെന്നോണം ബസ് ബൈക്കിൽ ഇടിപ്പിച്ചതും ഇരുവർക്കും പരിക്കേറ്റതും. സംഭവം സംബന്ധിച്ച് വടകര പൊലീസ് പരിക്കേറ്റവരിൽനിന്ന് മൊഴിയെടുത്തു. സ്കൂട്ടർ ഓടിച്ച റാഹിലിന് കണ്ണിനും കൈക്കും സാരമായ പരിക്കുണ്ട്. സ്കൂട്ടറിെൻറ പിൻഭാഗവും തകർന്നു. ബസ് ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.